ന്യൂഡൽഹി: രാജസ്ഥാനിലെ രാജ്സമന്ദിൽ ബംഗാളി തൊഴിലാളി അഫ്റസൂലിെന അറുകൊല നടത്തിയ പ്രതി ശംഭുലാലിനെ അനുകൂലിച്ച് ഉദയ്പുരിൽ പ്രകടനം. വെള്ളിയാഴ്ച വിവിധ ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തിൽ ഉദയ്പുരിൽ ഏഴിടങ്ങളിലായാണ് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയത്. പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാവുകയും പ്രകടനക്കാർ കല്ലേറ് നടത്തുകയും ചെയ്തു.
അക്രമത്തിൽ പൊലീസുകാർക്കടക്കം നിരവധിപേർക്ക് പരിക്കേറ്റു. ശംഭുലാലിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ ഉപേഷ് റാണ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. പ്രകടനത്തിൽ പെങ്കടുത്ത 80 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉപേഷ് റാണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രകടനത്തിനുതുടക്കമിട്ടതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ് വന്നതിനുപിന്നാലെ ഉദയ്പുരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇൻറർനെറ്റ് കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
അതിനിടെ, വ്യാഴാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണത്തിനെതിരെ സാമൂഹികപ്രവർത്തകർ ഉദയ്പുരിൽ നടത്തിയ പ്രതിഷേധത്തിനുനേരെയും ഹിന്ദുത്വസംഘടനകൾ അക്രമം നടത്തി. കഴിഞ്ഞദിവസങ്ങളിൽ ശംഭുലാലിന് സമൂഹമാധ്യമങ്ങൾ വഴി വ്യാപക പണപ്പിരിവ് നടത്തിയിരുന്നു. ശംഭുലാലിെൻറ ഭാര്യ സീതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 516 പേർ ചേര്‍ന്ന് മൂന്ന് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇതേത്തുടർന്ന് ഇൗ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. സംഭവം കൂടുതൽ വഷളായിട്ടും പ്രതികരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാെജ ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.