ജയ്പൂർ: കോവിഡിെൻറ മൂന്നാംതരംഗം കൂടുതലും ബാധിക്കുക കുട്ടികളെയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജസ്ഥാനിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. രാജസ്ഥാൻ ജില്ലയായ ദുൻഗർപുരിൽ കുറച്ചു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 325 കുട്ടികൾക്ക്. ദൗസ ജില്ലയിലും സ്ഥിതി സമാനമാണെന്നാണ് വിവരം.
19 വയസിൽ താഴെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജസ്ഥാനിലെ രണ്ടു ജില്ലകളിലും കൂടി 600ലധികം കുട്ടികൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് വാക്സിൻ വിതരണം ആരംഭിക്കാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കോവിഡിെൻറ മൂന്നാംതരംഗം കുട്ടികളെയായിരിക്കും ലക്ഷ്യം വെക്കുകയെന്നും അതിനാൽ തന്നെ ആഘാതത്തിൽനിന്ന് രക്ഷപ്പെടുന്നതിന് മൂക്കിൽ ഇറ്റിക്കുന്ന വാക്സിൻ ഉടൻ വികസിപ്പിക്കണമെന്നും ദേശീയ ശിശു സംരക്ഷണ കമീഷൻ വ്യാഴാഴ്ച അറിയിച്ചിരുന്നു. രണ്ടാംതരംഗം യുവജനങ്ങളിലാണ് ആഘാതം സൃഷ്ടിച്ചതെങ്കിൽ മൂന്നാം തരംഗം കുട്ടികളിലാകും പിടിമുറുക്കുകയെന്ന് എൻ.സി.പി.സി.ആർ ചെയർപേഴ്സൺ പ്രിയാങ്ക് കാനൂഗോ ദേശീയ ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.
രാജസ്ഥാനിൽ കോവിഡിന് ശമനമാകാത്തതോടെ ലോക്ഡൗൺ ജൂൺ എട്ടുവരെ നീട്ടിയിരുന്നു. അതേസമയം ജൂൺ ഒന്നുമുതൽ ചില ഇളവുകൾ അനുവദിക്കുകയും ചെയ്യും.
ഈ വർഷം ലഭ്യമാകില്ലെങ്കിലും കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത 'നേസൽ കോവിഡ് വാക്സിൻ' കുട്ടികളിലെ കോവിഡ്ബാധയെ ചെറുത്ത് തോൽപിക്കുന്നതിന് ഏറെ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചിരുന്നു.
ഉപയോഗിക്കാൻ എളുപ്പമെന്ന നിലയിൽ ജനപ്രിയമാണ് മൂക്കിലൂടെ നൽകുന്ന വാക്സിനുകൾ. ഒരു നാസൽ വാക്സിൻ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിൾ-ഡോസ് മരുന്നാണെന്നതും പുതിയ വേരിയൻറിന് അനുകൂല ഘടകമാണ്. മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണങ്ങൾക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു.
ഭാരത് ബയോടെകിെൻറ കോവാക്സിൻ, ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നിവയ്ക്ക് മസിലുകളിൽ രണ്ട് കുത്തിവയ്പ്പുകൾ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന് ആവശ്യക്കാർ വർധിക്കാൻ ഇടയാക്കും. സാധാരണ വാക്സിൻ വിതരണത്തിൽ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് നേസൽ വാക്സിൻ നൽകുക. അതിനാൽ ശരീരത്തിൽ അതിവേഗം പ്രവർത്തിച്ചു തുടങ്ങുന്ന സേൽ വാക്സിൻ സാധാരണ വാക്സിനെക്കാൾ ഫലപ്രദമാണെന്നാണ് വിദഗ്ധ അഭിപ്രായം. ശരീരത്തിലെത്തി വളരെ വേഗത്തിൽ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നേസൽ വാക്സിൻ സഹായിക്കുന്നു. കോറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്സിൻ പ്രവർത്തിക്കുക. ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്സിനാണ് നൽകേണ്ടത്. അതിനാൽ തന്നെ കുട്ടികൾക്ക് മറ്റു വാക്സിനുകൾ നൽകുന്നതുപോലെ ഇവയും നൽകാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.