മുംബൈ: വൊഖാർഡ് ആശുപത്രിയിൽ 12 മലയാളി നഴ്സുമാർക്കുകൂടി കോവിഡ്. മലയാളികളടക്കം 15 ന ഴ്സുമാരുടെയും ഡോക്ടറുടെയും രോഗം സ്ഥിരീകരിച്ചു. ഇവരെ സെവൻഹിൽസ് ആശുപത്രിയിലേക്ക ് മാറ്റി. ഇതോടെ വൊഖാർഡ് ആശുപത്രിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 62 ആയി.
ഭാട്ടിയ, ബ്രീച്കാണ്ടി, ജസ്ലോക് ആശുപത്രികളിലെ 12 മലയാളി നഴ്സുമാർക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. പുണെയിലെ റൂബി ഹാൾ ആശുപത്രിയിലും രണ്ടു മലയാളി നഴ്സുമാർക്ക് രോഗമുണ്ട്. ഇവരിൽ ഒരാളുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഇതോടെ കോവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 74 ആയി. അതിനിടെ, ചേരിയിലും മറ്റും നടത്തിവരുന്ന കോവിഡ് പരിശോധന നിർത്തിവെച്ചു. കോവിഡ് ബാധിച്ചവരുമായി ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കിയശേഷം അതിസാധ്യതയുള്ളവരെ മാത്രമേ ഇനി പരിശോധിക്കൂ. മുംബൈയിൽ 43,249 പേർ വീടുകളിലും 3271 പേർ സർക്കാർ കേന്ദ്രങ്ങളിലും സമ്പർക്ക വിലക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.