മിർസാപൂർ (ഉത്തർപ്രദേശ്): പ്രണയബന്ധത്തിന് തടസം നിന്നതിനെതുടർന്ന് പെൺകുട്ടി 10 വയസുകാരിയായ സഹോദരിയെ കാമുകെൻറ സഹായത്തോടെ വകവരുത്തിയതായി പൊലീസ് പറഞ്ഞു.
രണ്ട് സഹോദരിമാരെ കാണാതായതായി പരാതി ലഭിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒരു കുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. മിർസാപൂരിനടുത്ത ഭരൂഹിയ ഗ്രാമത്തിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
'ഒക്ടോബർ ഒന്നിന് വൈകീട്ട് നാല് മണി മുതലാണ് ദിലീപ് സിങ് എന്നയാളുടെ 15ഉം 10 വയസായ പെൺകുട്ടികളെ കാണാതായത്. പാദ്രി സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ശേഷം മുതിർന്ന കുട്ടിയെ കാമുകനൊപ്പം ബൈക്കിൽ കണ്ടെത്തി. ഇളയ സഹോദരിയെ റെയിൽവേ ട്രാക്കിന് സമീപം മരിച്ചനിലയിലും കാണപ്പെട്ടു'- എ.എസ്.പി സഞ്ജയ് വർമ പറഞ്ഞു.
സഹോദരി പ്രണയബന്ധത്തിന് തടസം നിന്നതിനെ തുടർന്ന് കാമുകെൻറ സഹായത്തോടെ കൃത്യം നിർവഹിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി എ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.