ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ കാറിടിച്ച് 24കാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ദവനാഗരെ ജില്ലയിലെ മദ്ദപുരയിലാണ് സംഭവം.
മദ്ദപുര സ്വദേശി സുരേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.40ഒാെടയാണ് ഓട്ടോറിക്ഷയിറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവാവിനെ രാഘവേന്ദ്രയുടെ എസ്.യു. വി ഇടിക്കുകയായിരുന്നു. പ്രദേശത്ത് വെളിച്ചമുണ്ടായിരുന്നില്ല. അപകടത്തെ കുറിച്ച് രാഘവേന്ദ്ര തന്നെയാണ് പൊലീസിെന അറിയിച്ചത്. രാഘവേന്ദ്രയായിരുന്നില്ല കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാഘവേന്ദ്രയുടെ ഡ്രൈവർ രവിചന്ദ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യെദ്യൂരപ്പയെ ഏഴ് തവണ നിയമസഭയില്‍ എത്തിച്ച ശിക്കാരിപുര മണ്ഡലത്തിലെ എം എല്‍.എയാണ് രാഘവേന്ദ്ര. 2014-ലെ ഉപതിരഞ്ഞെടുപ്പിലാണ് രാഘവേന്ദ്ര എം എല്‍.എ ആയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.