ന്യൂഡൽഹി: കുംഭമേള, റമദാൻ ആഘോഷങ്ങളിൽ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിലെ വ്യാപനം തീർച്ചയായും വിഷമകരമാണെന്നും കോവിഡ് രണ്ടാം തരംഗത്തിനെതിരെ വിജയം നേടാൻ ശരിയായ തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''കുംഭമേളയാകട്ടെ റമദാൻ ആകട്ടെ കോവിഡ് സാഹചര്യത്തിൽ ഉണ്ടാകേണ്ട പെരുമാറ്റമല്ല ഉണ്ടാകുന്നത്. അത് സംഭവിച്ചുകൂടാ, അതുകൊണ്ടാണ് കുംഭമേള പ്രതീകാത്മകമാക്കാൻ നിർദേശിക്കേണ്ടിവന്നത്''- ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ കൂട്ടിച്ചേർത്തു.
അേത സമയം, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളെ അദ്ദേഹം ന്യായീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുപ്പ് കമീഷനാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറല്ല. പാർലമെന്റാകട്ടെ സംസ്ഥാന നിയമസഭകളാകട്ടെ കാലാവധി കഴിഞ്ഞാൽ ഒഴിഞ്ഞുകിടക്കാനാകില്ല. ഇനി ദേശീയാടിസ്ഥാനത്തിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.