ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അപമാനകരമായ രീതിയിൽ വാട്സ് ആപിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഹരിയാനയിലെ െതഹാന സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് ഷഹ്പൂർ- കല്യാൺപുരിൽ നിന്നാണ് 19 കാരൻ ഷാക്കിബിനെ പൊലീസ് അറ്സ്റ്റ് ചെയ്തത്.
ബി.ജെ.പി പ്രവർത്തകെൻറ പരാതിയെ തുടർന്നാണ് അറസ്റ്റ്. തൊഹാന പൊലീസാണ് ഷാക്കിബിനെ അറസ്റ്റ് ചെയ്തത്. തയ്യൽക്കാരനായ ഷാക്കിബ് ഹരിയാനയിൽ നിന്ന് ഉത്തരാഖണ്ഡിൽ താമസമാക്കിയിട്ട് 15 ദിവസം മാത്രമേ ആയിട്ടുള്ളു.
െഎ.ടി ആക്ട് പ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹിസാറിൽ 14 ദിവസം ജുഡീഷ്യൽ റിമാൻഡിൽ കഴിയുകയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ഷാക്കിബിനെ ജാമ്യത്തിലിറക്കാൻ ആരും എത്തിയിട്ടില്ല. തൊഹാന സ്വദേശിയായ ബി.ജെ.പി പ്രവർത്തകൻ മുകേഷ് കുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.