കൊൽക്കത്ത: ഹൈകോടതി വിധി തന്നെ ആഴത്തിൽ മുറിവേൽപ്പിച്ചുെവന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഹറം ദിനത്തിൽ സർക്കാർ ഏർപ്പെടുത്തിയ ദുർഗ വിഗ്രഹ നിമഞ്ജന നിരോധനം റദ്ദാക്കിയ കോടതി നടപടിയെ കുറിച്ച് ദുർഗ പൂജ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പലയിടങ്ങളിലും ദുർഗാ പൂജ ഉദ്ഘാടനം െചയ്ത മുഖ്യമന്ത്രി വിഗ്രഹ നിമഞ്ജനം നടത്തണോ വേണ്ടയോ എന്നത് ജനങ്ങൾ തീരുമാനിക്കെട്ട എന്നു പറഞ്ഞു. ജനാധിപത്യത്തിൽ ആത്യന്തികമായി ജനങ്ങളാണുള്ളത്. അവരുെട വിധിയാണ് ഏറ്റവും ഉചിതെമന്നും മമത പറഞ്ഞു.
കോടതിവിധി എന്നെ വേദനിപ്പിച്ചു. എെൻറ ദുഃഖം പൊതുജനങ്ങളുമായി പങ്കുവെക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ദൈവം എല്ലാം കാണുന്നുണ്ട്. എല്ലാത്തിനും അതേ നാണയത്തിൽ തിരിച്ചടി ലഭിക്കുെമന്നും മമത പറഞ്ഞു. ശനിയാഴ്ചയും ഏകാദശിക്കും വിഗ്രഹ നിമഞ്ജനം ചെയ്യുന്ന പതിവുണ്ടോ എന്ന് മമത ചോദിച്ചു. സെപ്തംബർ 30 ശനിയാഴ്ചയാണ്. ഒക്ടോബർ ഒന്നിന് ഏകാദശിയും. ഇൗ ദിവസങ്ങളിൽ സാധാരണ നിമഞ്ജനം നടത്താറില്ല. പിെന്ന എവിടെയാണ് പ്രശ്നം. ദുർഗാ പൂജെയ നിന്ദിക്കാനാണ് ചിലരുെട ശ്രമം. സമാധാനം നശിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു.
ദുർഗാ പൂജയിൽ പെങ്കടുക്കുേമ്പാഴോ ബുദ്ധ പൂർണിമക്ക് പോകുേമ്പാഴോ ക്രിസ്മസ് രാത്രികളിലെ ആഘോഷങ്ങളിൽ പങ്കുചേരുേമ്പാഴോ ആർക്കും പ്രശ്നമില്ല. മുസ്ലിം ആേഘാഷങ്ങളിൽ പെങ്കടുക്കുേമ്പാൾ മാത്രം അത് പ്രീണനമാകുന്നതെങ്ങെനയാണ്? താൻ ചില മൂല്യങ്ങൾ മുറുെക പിടിച്ചാണ് വളർന്നത്. െതാണ്ടയിൽ കത്തിവച്ച് അവ ഉപേക്ഷിക്കാൻ പറഞ്ഞാൽ തയ്യാറാകില്ല. നാട്ടിൽ െഎക്യം നിലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ നമുെക്കതിരെ ഗുഢാലോചന നടത്തുകയാണ്. അവർ സമായാസമയങ്ങളിൽ വ്യത്യസ്ത ഏജൻസികളെ അതിനായി ഉപയോഗിക്കുന്നു. താൻ ദൈവത്തിൽ വിശ്വസിക്കുന്നു. എല്ലാ ഗുഢാലോചനകളെയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് കരുതുന്നുവെന്നും മമത പറഞ്ഞു.
ഹെകോടതി വിധിയെ തുടർന്ന് ഇന്ന് നബാന്നയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ചീഫ് െസക്രട്ടറി െമാളോയി ഡേ, ആഭ്യന്തര െസക്രട്ടറി അത്രി ഭട്ടാചാര്യ, ഡി.ജി.പി സുർജിത് പുർക്കയസ്ത, കൊൽക്കത്ത െപാലീസ് കമ്മീഷണർ രാജീവ് കുമാർ, െപാലീസ് സൂപ്രണ്ടുമാർ, മന്ത്രിമാർ തുടങ്ങിയവരുെട യോഗമാണ് വിളിച്ചു ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.