കാൺപുര്‍: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഉത്തര്‍പ്രദേശില്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടിനെയും അറസ്റ്റ് ചെയ്തു. കാന്‍പുരിലെ ബേക്കണ്‍ഗഞ്ച് മേഖലയിലാണ് സംഭവം നടന്നത്. കോവിഡിനെ തുടർന്ന് മാസ്‌ക് ധരിപ്പിക്കലും സാമൂഹിക അകലം പാലിക്കലുമടക്കം പല കര്‍ശന നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനിടെയാണ് മാസ്‌ക് ധരിക്കാതെ അലഞ്ഞുതിരിഞ്ഞ ആടിനെ യുപിയിലെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പ്രതിയായ ആടിനെ പൊലീസുകാർ ജീപ്പില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. അതേസമയം, തെൻറ ആട് അറസ്റ്റിലായത് അറിഞ്ഞ ഉടമ, സ്റ്റേഷനിലേക്ക് ഒാടുകയും പൊലീസുകാരോട് വിട്ടുതരാൻ കേണപേക്ഷിക്കുകയും ചെയ്തിരുന്നു. ഒടുവിൽ റിലീസ് ചെയ്യാൻ സമ്മതിച്ച പൊലീസ് മേലാൽ ആടിനെ അലക്ഷ്യമായി റോഡിലൂടെ നടക്കുന്നത് കാണരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
Well done UP Police. You won't arrest rapists or criminals but will be very quick to arrest student activists and goats. pic.twitter.com/a3thC3Ly6c
— Drunk Journalist (@drunkJournalist) July 27, 2020
ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനാലാണ് ആടിനെ പിടികൂടിയതെന്ന് അറസ്റ്റ് ചെയ്ത സംഘത്തിലെ പൊലീസുകാരന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാൽ വിചിത്രമായ സംഭവം വിവാദമായതോടെ വീശദീരണവുമായി അൻവർ ഗഞ്ച് പൊലീസ് അധികൃതർ രംഗത്തെത്തി. ആടിനൊപ്പം ഒരു യുവാവുണ്ടായിരുന്നുവെന്നും മാസ്‌ക് ധരിക്കാത്ത അയാൾ പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെട്ടതിനാലാണ് അയാളുടെ കൂടെയുണ്ടായിരുന്ന ആടിനെ കസ്റ്റഡിയിലെടുത്തതെന്നും അവർ അറിയിച്ചു.
അതേസമയം, മാസ്‌ക് ധരിക്കാതെ നടന്ന ആട് ലോക്ക് ഡൗണ്‍ ലംഘനമാണ് നടത്തിയതെന്നും ആളുകള്‍ അവരുടെ പട്ടികള്‍ക്ക് വരെ മാസ്‌ക് ധരിപ്പിക്കുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ആടുകളെയും അത് ധരിപ്പിച്ചുകൂടാ എന്നും പൊലീസ് അധികൃതർ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.