ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ മോശമാകാൻ കാരണമാകുന്ന നടപടികളിൽനിന്ന് പിൻമാറണമെന്ന് ചൈനക്ക് ഇന്ത്യയുടെ പരോക്ഷ മുന്നറിയിപ്പ്. ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ രാജ്നാഥ് സിങ്ങാണ് മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ സമാധാനം നിലനിർത്താൻ ഇന്ത്യ സ്വയം സംയമനം പാലിക്കുകയാണെന്നും രാജ്നാഥ് പറഞ്ഞു.
ചൈനീസ് പ്രതിരോധ മന്ത്രിയടക്കം പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥിെൻറ പരാമർശം. മേഖലയിൽ സമാധാനം നിലനിർത്താൻ എല്ലാ രാജ്യങ്ങളും മുൻകൈ എടുക്കണമെന്നും ഏറ്റവും വലിയ വിപത്തായി മാറിയ ഭീകരവാദത്തെ പിന്തുണക്കുന്നതിൽ ചില അതിർത്തി രാജ്യങ്ങൾക്കും പങ്കുണ്ടെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് രാജ്നാഥ് സിങ് പറഞ്ഞു.
ഭീകരവാദത്തെ ചെറുക്കാൻ രാജ്യങ്ങളുടെ സംയുക്തനീക്കം ആവശ്യമാണെന്നും രാജ്നാഥ് കൂട്ടിേച്ചർത്തു. ഇന്തോ - പസഫിക്ക് മേഖലയിലെ തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.