ന്യൂഡൽഹി: ഫേസ്ബുക്കിലെ വിദ്വേഷ പ്രതികരണങ്ങൾക്ക് നേരെ പക്ഷപാതപരമായി നടപടി സ്വീകരിച്ച പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ് സ്ഥാപനത്തിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയരക്ടർ അജിത് മോഹനാണ് അങ്കിദാസ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങുന്നതായി അറിയിച്ചത്.
വിദ്വേഷ- രാഷ്ട്രീയ കമ്മൻറുകളോട് പക്ഷപാതപരമായി പ്രവർത്തിച്ചത് വിവാദമായതോടെ അങ്കി ദാസിനെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നാലെ, അവർക്കെതിരെ സ്ഥാപനം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ചോദ്യംചെയ്ത് ഒരാഴ്ച പിന്നിട്ടതിനു ശേഷമാണ് അങ്കിയുടെ രാജി.
'' അങ്കി ദാസ് സ്ഥാപനത്തിൽ നിന്നും പടിയിറങ്ങുകയാണ്. ഫേസ്ബുക്കിലെ മുതിർന്ന ഉദ്യോഗസ്ഥയായ അങ്കി സ്ഥാപനത്തിെൻറ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ സേവനങ്ങൾക്ക് ഫേസ്ബുക്ക് കൃതജ്ഞത അറിയിക്കുന്നു'' - ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയരക്ടർ അജിത് മോഹൻ പറഞ്ഞു.
ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിയോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നതായിരുന്നു അങ്കിദാസിനെതിരെ പരാതി ഉയർത്തത്. ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും അങ്കിദാസിെൻറ ഇടപെടല്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്കിലൂടെയുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അങ്കിദാസ് ഇടപെട്ട് തടഞ്ഞുവെന്ന വാള്‍സ്ട്രീറ്റ് ജേണലിെൻറ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.