നെടുമ്പാശ്ശേരി: ആഭ്യന്തര വിമാനയാത്രക്കാരും ഇനി കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുടെ നി രീക്ഷണത്തിൽ. ചില റൂട്ടുകളിലേക്ക് പതിവായി യാത്രചെയ്യുന്നവരെയാണ് നിരീക്ഷിക്കുന്ന ത്. ലക്ഷദ്വീപ്, മാലി തുടങ്ങിയിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവരും ഇത്തരത്തിൽ നിരീക്ഷണവിധേയരാകും.
കള്ളപ്പണ ഇടപാടുകൾക്കും മറ്റ് തീവ്രവാദപ്രവർത്തനങ്ങൾക്കും ചില സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള നീക്കങ്ങൾ നടന്നുവരുെന്നന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്. ശ്രീലങ്ക, മാലി തുടങ്ങിയിടങ്ങളിൽനിന്ന് എത്തുന്ന വിദേശികൾ ഏതൊക്കെ സംസ്ഥാനങ്ങളിൽ അടിക്കടി യാത്ര ചെയ്യുന്നുണ്ടെന്നതും പ്രത്യേകമായി നിരീക്ഷിക്കും.
നിരീക്ഷണപ്രവർത്തനങ്ങൾ ദേശീയ ഇൻറലിജൻസ് ഗ്രിഡ് ഏകോപിപ്പിക്കും. നിലവിൽ കേന്ദ്ര ഇൻറലിജൻസ് വിഭാഗവും സംസ്ഥാന-ജില്ല ഇൻറലിജൻസ് വിഭാഗങ്ങളും റോയും വിമാനത്താവളങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.
ചില വിദേശികൾ ടൂറിസം വിസയിൽ എത്തിയശേഷം വ്യാജരേഖകളും മറ്റുമുണ്ടാക്കി ഇന്ത്യയിൽ തങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ സ്വർണക്കടത്തിനും ഹവാല പണം കൈമാറുന്നതിനും രാജ്യാന്തര സർവിസുകളുള്ള ആഭ്യന്തര വിമാനങ്ങൾ കേന്ദ്രീകരിച്ച യാത്രയും ചിലർ ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.