ഭുവനേശ്വർ: മന്ത്രിസഭ മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പക്ഷേ, തുറന്നുപറയാൻ ധൈര്യമില്ലാത്തതുകൊണ്ട് ആരും വാതുറക്കാതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ ശ്രവിക്കാൻ എപ്പോഴും ഒരുക്കമായ കോൺഗ്രസിനെപ്പോലെയല്ല ബി.ജെ.പിയുടെ അവസ്ഥയെന്നും എല്ലാം തികഞ്ഞവനെന്ന് സ്വയം കരുതുന്ന മോദിയുടെ ഏകാധിപത്യമാണ് അവിടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഭുവനേശ്വറിൽ ഒഡിഷ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബി.ജെ.പിയും ഒഡിഷയിലെ ബിജു ജനതാദളും ഒരേ തൂവൽപക്ഷികളാണെന്നും രാഹുൽ പറഞ്ഞു. മുഖ്യമന്ത്രിമാർക്കുവേണ്ടി വ്യവസായികൾ പ്രവർത്തിക്കുകയും പകരം സർക്കാർ പദവികൾ നൽകുകയും ചെയ്യുന്ന ‘ഗുജറാത്ത് മോഡലാ’ണ് ഇരുസർക്കാറുകളും പിന്തുടരുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ അധിക്ഷേപം ഏറ്റവും വലിയ സമ്മാനം -രാഹുൽ ഗാന്ധി
ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും അധിക്ഷേപമാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമർശിക്കുേമ്പാഴെല്ലാം പകരം ഒന്ന് കെട്ടിപ്പിടിക്കാനാണ് തനിക്ക് തോന്നാറുള്ളതെന്നും കോൺഗ്രസിന് ദേഷ്യത്തിെൻറയും വെറുപ്പിെൻറയും രാഷ്ട്രീയം അറിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും വധത്തെക്കുറിച്ച് ചോദിച്ചപ്പോഴും അതുതന്നെയായിരുന്നു രാഹുലിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.