ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിംകളെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് ഡൽഹി ജുമ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിംകൾക്ക് ഇതുമായി ബന്ധമിലെന്നും ദേശീയ പൗത്വ പട്ടിക ഇതുവരെ നിയമമായില്ലെന്നും ഷാഹി ഇമാം പറഞ്ഞു.
പ്രതിഷേധിക്കുക എന്നത് ജനങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനെ തടുക്കാൻ ആർക്കും കഴിയില്ല. അതുപോലെ വികാരങ്ങളെ നിയന്ത്രിക്കുക എന്നതും പ്രധാനമാണ്. പ്രതിഷേധങ്ങൾ നിയന്ത്രണവിധേയമായി നടപ്പാക്കണമെന്നും ഷാഹി ഇമാം പറഞ്ഞു.
ഇന്ത്യയിൽ കഴിയുന്ന മുസ്ലിംകളെ ഈ നിയമം ബാധിക്കുന്നില്ല. എന്നാൽ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർഥികളെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് നിയമമാണ്. രണ്ടാമത്തെ പ്രഖ്യാപനം മാത്രമാണ് നിയമമായിട്ടില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ന മുസ്ലിം അഭയാര്‍ഥികള്‍ക്ക് മാത്രമേ ഇന്ത്യന്‍ പൗരത്വം ലഭിക്കാതിരിക്കൂ. ഇന്ത്യൻ മുസ്ലിംകളുടെ പൗരത്വത്തെ ഇത് ബാധിക്കില്ലെന്നും ഷാഹി ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.