ന്യൂഡൽഹി: ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്ന് പിൻമാറിയ സംഭവത്തിൽ കേന്ദ്ര സർക്കാറിനെ പരിഹസിച്ച് മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം. തെൻറ ട്വിറ്ററിലൂടെയാണ് സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്.
ചർച്ചയില്ലെന്ന് തിങ്കളാഴ്ച പ്രതിരോധ മന്ത്രാലയവും ചൊവ്വാഴ്ച ആഭ്യന്തര മന്ത്രിയും പറഞ്ഞു, ബുധനാഴ്ച പ്രതിരോധ മന്ത്രിയും ഇതു തന്നെ പറഞ്ഞു. എന്നാൽ വിദേശ കാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയായപ്പോൾ ചർച്ചയില്ലെന്ന് സർക്കാർ വ്യക്തമാക്കി. വിദേശ നയം എങ്ങനെ രൂപീകരിക്കണമെന്ന പാഠമാണിത് നൽകുന്നത് എന്നായിരുന്നു ചിദംബരത്തിെൻറ പ്രതികരണം.
Monday-No talks, says MoS Defence;
— P. Chidambaram (@PChidambaram_IN) September 21, 2018
Tuesday-No talks, says HM;
Wednesday-No Talks, says Defence Minister;
Thursday-FMs will meet says MEA.
Friday-No Talks, says Government
That is a lesson on 'How to make foreign policy?'
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാെൻറ അഭ്യർഥന മാനിച്ച് ന്യൂയോർക്കിൽ വെച്ച് പാക് വിദേശ കാര്യമന്ത്രി ഷാ മെഹബൂബ് ഖുറേഷിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ചക്ക് തയാറായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താെൻറ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ പ്രവർത്തനങ്ങളുടേയും അക്രമങ്ങളുടേയും പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിൻമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.