ജയ്പുർ: രാജസ്ഥാനിലെ ബനാസ് നദിയിലേക്ക് ബസ് മറിഞ്ഞ് 32 പേർ മരിച്ചു. ഡ്രൈവർ അടക്കം മുഴുവൻ യാത്രക്കാരും മരിച്ചതായാണ് കരുതുന്നത്. 16 വയസ്സുകാരനായ കണ്ടക്ടറാണ് ബസ് ഒാടിച്ചിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. സവായ് മധോപുർ ജില്ലയിലെ പാലത്തിൽനിന്ന് 100 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
നിയന്ത്രണം നഷ്ടമായ ബസ് പാലത്തിെൻറ കൈവരികൾ തകർത്ത് നദിയിലേക്ക് വീഴുകയായിരുന്നു. ഇവിടെ അടുത്തുള്ള മലാർന ചോർ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, അസം എന്നിവിടങ്ങളിലുള്ള തീർഥാടകരാണ് ദുരന്തത്തിനിരയായതെന്ന് സവായ് മധോപുർ പൊലീസ് സൂപ്രണ്ട് മമ്മൻ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.