ഒാഡിയോ വിവാദം: യെദിയൂരപ്പക്കെതിരായ അന്വേഷണം കോടതി തടഞ്ഞു

ബംഗളൂരു: ഒാപറേഷൻ താമര സംബന്ധിച്ച ഒാഡിയോ ടേപ്പ് വിവാദത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പക്ക െതിരായ അന്വേഷണം ഹൈേകാടതി താൽക്കാലികമായി തടഞ്ഞു. ഗുർമിത്കൽ ജെ.ഡി.എസ് എം.എൽ.എ നാഗനഗൗഡയുടെ മകൻ ശരണഗൗഡ ദേവദുർഗ പ ൊലീസിൽ നൽകിയ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ്  അന്വേഷണം േകാടതി തടഞ്ഞത്.

അഴിമതി നിരോധന നിയമപ് രകാരം രജിസ്റ്റർ ചെയ്ത ഇൗ കേസിലെ എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ നൽകിയ ഹരജിയിലാണ് നടപടി. യെദിയൂരപ്പയും ബി.ജെ.പി എം.എൽ.എമാരായ പ്രീതം ഗൗഡ, ശിവനനായ്ക്ക്, യെദിയൂരപ്പയുടെ മാധ്യമ ഉപദേഷ്ടാവ് എം.ബി. മരാംകൽ എന്നിവർ കഴിഞ്ഞയാഴ്ച ബംഗളൂരു സ്പെഷൽ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തുവിട്ട ശബ്ദസന്ദേശത്തിലുള്ളത് തെൻറ ശബ്ദംതന്നെയാണെന്ന് യെദിയൂരപ്പ സമ്മതിച്ചിരുന്നു. നാഗനഗൗഡയെ രാജിവെപ്പിച്ച് ബി.ജെ.പിയിൽ ചേർക്കാൻ മകൻ ശരണഗൗഡയുമായി വിലപേശുന്ന സംഭാഷണത്തിനിടെ സ്പീക്കർ കെ.ആർ. രമേശ്കുമാറിനെയും പരാമർശിച്ചിരുന്നു.

തങ്ങൾക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ സ്പീക്കർക്ക് 50 കോടി വാഗ്ദാനം ചെയ്തതായാണ് ഒാഡിയോ ടേപ്പിൽ പറയുന്നത്. സംഭവത്തിൽ സ്പീക്കറുടെ നിർദേശപ്രകാരം എസ്.െഎ.ടി അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Audio Conspiracy case Yeddyurappa -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.