ബംഗളൂരു: വടക്കൻ കർണാടക യെല്ലാപൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മുംബൈയിൽനിന്ന് കാറിൽ നാട്ടിലേക്ക് തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ് നായർ (62), രവീന്ദ്രനാഥ് നായർ (58), രവീന്ദ്രനാഥിെൻറ ഭാര്യ പുഷ്പ ആർ. നായർ (54) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ ആറിനാണ് അപകടം. ഇവർ സഞ്ചരിച്ച മാരുതി ഇഗ്നിസ് കാർ േലാറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. കാർ പൂർണമായി തകർന്നു.
ഡൽഹിയിൽ ജോലി ചെയ്യുന്ന രവീന്ദ്രനാഥ് നായരും ഭാര്യ പുഷ്പയും കാറിൽ ഏതാനും ദിവസം മുമ്പ് മുംൈബയിലെത്തി തങ്ങിയശേഷം പത്മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി. മൃതദേഹങ്ങൾ യെല്ലാപൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.