ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ടൈം മാഗസിനിൽ ലേഖനമെഴുതിയതിെൻറ പേരിൽ ഓവര്‍സീസ് സിറ്റിസണ്‍ ഓ ഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആതിഷ് തസീർ. ‘‘ഇന്ത്യ എെൻറ രാജ്യമാണ്, അതിൽ കൂടുതൽ വ്യക്തതയൊന്നും ഇതുവരെയും വേണമായിരുന്നില്ല’’ -തസീർ പറഞ്ഞു.
ഇന്ത്യയിലാണ് താൻ വളർന്നത്. ഇന്ത്യൻ സംസ്കാരങ്ങളും ഭാഷകളും തനിക്ക് അറിയാം. തെൻറ അഞ്ചു പുസ്തകങ്ങളും ഇന്ത്യയെ സംബന്ധിച്ച ചിന്തകളും ഉത്കണ്ഠകളുമാണ്. ബ്രിട്ടനിൽ ജനിച്ചതുകൊണ്ട് മാത്രമാണ് താൻ ബ്രിട്ടീഷ് പൗരനായത്. ഒാവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഇന്ത്യയുമായുള്ള ബന്ധം കൂട്ടിയിണക്കുന്നതായിരുന്നുവെന്നും ടൈംസ് മാഗസിനിലെ ലേഖനത്തിലൂടെ ആതിഷ് വിശദീകരിച്ചു.
ഒ.സി.ഐ കാർഡ് റദ്ദാക്കിയ സാഹചര്യം വ്യക്തിപരവും അപൂർവ്വവുമെന്ന് കരുതാൻ എളുപ്പമാണ്. എന്നാൽ അത് രോഗസൂചകമായ വലിയൊരു ഗതിമാറ്റമാണെന്നും ആതിഷ് തസീർ വിമർശിച്ചു.
മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിങിന്‍റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്‍റേയും മകനാണ് ആതിഷ് തസീര്‍. ഒ.സി.ഐ കാർഡിനുള്ള അപേക്ഷയിൽ പിതാവിെൻറ ജന്മ സ്ഥലം എന്ന ഭാഗത്ത് ആതിഷ് പാകിസ്താൻ എന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തിെൻറ പൗരത്വ കാർഡ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.