ജമ്മു: ജമ്മു-കശ്മീരിലെ സുന്ജ്വാനിൽ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ മൂന്നു സൈനികർകൂടി കൊല്ലപ്പെട്ടു. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു സൈനികർക്ക് ജീവഹാനിയുണ്ടായതിനുപുറമെയാണ് മൂന്നുപേരുടെ മരണം. ഒരു സൈനികെൻറ പിതാവും കൊല്ലപ്പെട്ടു. കനത്ത ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ ശനിയാഴ്ച രാത്രി വധിച്ചിരുന്നു. മൊത്തം ഒമ്പതുപേരാണ് മരിച്ചത്. ഞായറാഴ്ചയും സൈനികനടപടി തുടർന്നു. കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സുന്ജ്വാനിലെ ഫസ്റ്റ് ജമ്മു-കശ്മീർ ലൈറ്റ് ഇൻഫൻട്രി 36 ബ്രിഗേഡ് ആസ്ഥാനത്ത് സൈനികരുടെ കുടുംബങ്ങൾ താമസിക്കുന്ന ക്വാർേട്ടഴ്സുകൾക്കിടയിലൂടെയാണ് ശനിയാഴ്ച പുലർച്ച അഞ്ചുമണിയോടെ ഭീകരർ കടന്നത്. ഇവരുടെ ആക്രമണത്തിൽ ജൂനിയർ കമീഷൻഡ് ഒാഫിസർമാരായ സുബേദാർ മദൻലാൽ ചൗധരി, സുബേദാർ മുഹമ്മദ് അശ്റഫ് മിർ എന്നിവരാണ് കൊല്ലപ്പെട്ടു. തുടർന്ന് ഹവിൽദാർ ഹബീബുല്ല ഖുറൈശി, നായിക് മൻസൂർ അഹ്മദ്, ലാൻസ് നായിക് മുഹമ്മദ് ഇഖ്ബാൽ എന്നീ സൈനികരും ലാൻസ് നായിക് മുഹമ്മദ് ഇഖ്ബാലിെൻറ പിതാവും കൊല്ലപ്പെട്ടു.
ലഫ്റ്റനൻറ് കേണൽ രോഹിത് സോളങ്കി, മേജർ അവിജിത് സിങ് എന്നിവർക്കുപുറമെ സ്ത്രീകളും കുട്ടികളുമുൾപ്പെെട പത്തിലേറെ പേർക്ക് പരിക്കേറ്റു. റൈഫ്ൾമാൻ നാസർ അഹ്മദിെൻറ ഭാര്യയെ പരിക്കുകളോടെ സത്വാരി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അൽപസമയത്തിനകം പ്രസവിക്കുകയും ചെയ്തു. മാതാവിന് പരിക്കേറ്റതിനാൽ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരിൽ 14കാരെൻറ നില ഗുരുതരമാണ്. തലക്കാണ് വെടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.