ന്യൂയോർക്: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യും. കശ്മീർ വിഷയത്തിൽ പാക് പ്രധാന പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഇന്ത്യാ വിരുദ്ധ പ്രസ്താവനക്ക് എന്ത് മറുപടിയായിരിക്കും സുഷമ നൽകുക എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
കശ്മീരിൽ കടുത്ത മനുഷ്യാവകാശ നടക്കുകയാണെന്നും കശ്മീരികളുടെ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യ പൈശാചികമായി അടിച്ചമർത്തുകയാണെന്നും നേരത്തെ നവാസ് ശരീഫ് യു.എന്നിൽ പറഞ്ഞിരുന്നു.
മറുപടിയായി ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യവകാശ ലംഘനമെന്നും പാകിസ്താൻ ഭീകരതക്ക് പേരുകേട്ട രാജ്യമാണെന്നും ഇന്ത്യയുടെ യു.എൻ ഫസ്റ്റ് സെക്രട്ടറി ഉൗനം ഗംഭീർ യു.എന്നിൽ തിരിച്ചടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.