ജയ്പുര്‍: രാജസ്ഥാനിലെ അജ്മീറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് നവജാതശിശുക്കളടക്കം ഏഴുകുട്ടികള്‍ മരിച്ചു.
ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിവിധരോഗങ്ങള്‍ കാരണം വെന്‍റിലേറ്ററിലായിരുന്ന നവജാതശിശുക്കള്‍ അണുബാധയെ തുടര്‍ന്നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇവരെക്കൂടാതെ ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സക്ക് വേണ്ടി റഫര്‍ ചെയ്ത അഞ്ച് വയസ്സുള്ള കുട്ടികളാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.