ഐ.ബി, പൊലീസ് റെയ്ഡില്‍ ഭീകരരെന്ന് സംശയിക്കുന്ന 12പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ ദയൂബന്ദിലുമായി ഐ.ബിയും ഡല്‍ഹി പൊലീസും നടത്തിയ റെയ്ഡില്‍ ജയ്ശെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 12 പേരെ പിടികൂടി. ഇവരില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം കണ്ടത്തെിയതായി വിവരമുണ്ട്.
ഡല്‍ഹി നഗരത്തില്‍ സ്ഫോടനം നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ നിന്ന് ഒമ്പത് പേരെയും  ലോണി ഗൈസാബാദില്‍ നിന്ന് രണ്ടുപേരെയും ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ നിന്ന് ഒരാളെയും പിടികൂടിയത്.

നഗരത്തില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ സാജിത് അഹ്മദ്, സമീര്‍ അഹ്മദ്, ശാക്കിര്‍ അന്‍സാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഇവരെ മേയ് 14 വരെ റിമാന്‍ഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.