ജെല്ലിക്കെട്ട്: സ്റ്റേക്കെതിരായ ഹരജി തള്ളി

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് സ്റ്റേ ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ജെല്ലിക്കെട്ട് സ്റ്റേ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ നിന്നുള്ള ജെല്ലിക്കെട്ട് സംഘാടകരായ നാലുപേര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ജെല്ലിക്കെട്ട് നടത്തിയില്ളെങ്കില്‍ അതിനായി പരിശീലിപ്പിച്ച കാളകളെ  കശാപ്പിനായി കേരളത്തിലേക്ക് വില്‍പന നടത്തേണ്ടിവരുമെന്ന ഹരജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല.

ജെല്ലിക്കെട്ട് മൃഗദ്രോഹമാണെന്ന് വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ജസ്റ്റിസുമാരായ ദീപക് മിശ്ര, എന്‍.വി. രമണ എന്നിവരുടെ ബെഞ്ച് സ്റ്റേ ചെയ്തത്. ജെല്ലിക്കെട്ടില്ലാതെ പൊങ്കല്‍ നടത്താനാവുമെന്ന് വിലയിരുത്തിയ കോടതി, കാളകളെ കേരളത്തിലെ കശാപ്പുകാര്‍ക്ക് കൈമാറേണ്ട കാര്യമില്ളെന്നും നിരീക്ഷിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.