ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ സഹായം സർക്കാർ തേടിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കുമായി സൈന്യത്തിെൻറ സഹായം തേടുന്ന കാര്യം ആലോചനയിലാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രഹാത്ഗഡിൽ വീട് തകർന്ന് ഒരുകുടുംബത്തിലെ കുട്ടികളുൾപ്പെടെ ഏഴുപേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സത്നാ ജില്ലയിലെ സാഗറിൽ നിർമാണ മേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങൾ താമസിച്ച മൂന്നു നില കെട്ടിടമാണ് കനത്ത മഴയിൽ തകർന്ന് വീണത്. നാലു പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.