ലോകം മാറ്റിമറിക്കാൻ ഫുട്ബാൾ കളിയുമായി വനിതകൾ

ദുബൈ: സസ്റ്റെയ്നബിൾ സിറ്റിയിലെ കളിക്കളത്തിൽ സാക്ഷാൽ ലോകകപ്പ് കളിക്കുന്നതിനെക്കാൾ ആവേശത്തിലായിരുന്നു കളിക്കാർ. മധ്യപൂർവേഷ്യയിലെ ആദ്യത്തെ വനിതാ ലോക ഫുട്ബാൾ ടൂർണമെൻറിെൻറ വീറും വാശിയും ഒാരോ നീക്കത്തിലും പ്രകടമായിരുന്നു. സമൂഹത്തിെൻറ വിവിധ തുറകളിലുള്ള 150 ഒാളം സ്ത്രീകളാണ് ലോകകപ്പ് കളിക്കാനെത്തിയത്. ലോകത്തെ മാറ്റിമറിക്കാൻ െഎക്യരാഷ്ട്രസഭ മുേന്നാട്ടുവച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മൽസരം നടത്തിയത്. സാധാരണ ഫുട്ബാൾ മൽസരം പോലെയായിരുന്നില്ല ഇൗ മൽസരം. 
അഞ്ച് പേരടങ്ങുന്ന 24 വനിതാ ടീമുകളാണ് മൽസരത്തിന് ഇറങ്ങിയത്. ഒാരോ കളിയും ആറ് മിനിറ്റിൽ അവസാനിച്ചു. ഇവിടെ വിജയിക്കുന്നവർ അടുത്ത സെപ്റ്റംബറിൽ ന്യൂയോർക്കിൽ െഎക്യരാഷ്രടസഭ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഫൈനലിൽ മൽസരിക്കും. െഎക്യരാഷ്ട്രസഭ അമ്പാസഡർ കൂടിയായ ഹോളിവുഡ് നടൻ ജോൺ എബ്രഹാമും പെങ്കടുത്തു. ചില സമയം  റഫറിയുടെ വേഷത്തിൽ കളി നിയന്ത്രിക്കുകയും ചെയ്തു. സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ഫുട്ബാൾ ഉപയോഗിച്ചായിരുന്നു മൽസരം. വെള്ളിയാഴ്ച വൈകിട്ട് നാലിന് തുടങ്ങിയ മൽസരം രാത്രി ഒമ്പതിനാണ് അവസാനിച്ചത്.
 
Tags:    
News Summary - women's football-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.