ദുബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനം ഇന്ത്യയുടെയും യു.എ.ഇയു ടെയും സൗഹൃദ^സഹിഷ്ണുതാ സന്ദേശങ്ങൾ പങ്കുവെക്കുന്ന സാംസ്കാരിക പര്യടനമായി മാറും. ജ നുവരി 11നാണ് രാഹുൽ ദുബൈയിലെത്തുക. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജൻമവാർ ഷിക പരിപാടികളുടെ ഭാഗമായി െഎഡിയ ഒഫ് ഇന്ത്യ എന്ന പ്രമേയത്തിലെ സാംസ്കാരിക സമ്മേള നമാണ് പൊതു ചടങ്ങ്. ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ൈവകീട്ട് നാലിന ് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് ചെയർമാനും ഇന്ത്യൻ വിവര സാേങ്കതിക വിപ്ലവത്തിെൻറ മുൻനിരക്കാരനുമായ സാം പിത്രോഡ അധ്യക്ഷത വഹിക്കും. യു.എ.ഇയുടെ വിവിധ കോണുകളിൽ നിന്ന് പതിനായിരക്കണക്കിന് ഇന്ത്യക്കാർ സമ്മേളനത്തിനെത്തുമെന്ന് എ.െഎ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് ദുബൈയിൽ വ്യക്തമാക്കി.
യു.എ.ഇ സഹിഷ്ണുതാ വർഷം ആചരിക്കുന്ന വേളയിൽ ഗാന്ധിജി പകർന്നു നൽകിയ സഹിഷ്ണുതാ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്നും ഇന്ത്യ എന്ന ആശയം നിലനിൽക്കുന്നതു തന്നെ സമാധാനത്തിെൻറയും സഹിഷ്ണുതയുടെയും ശിലകൾക്കു മുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ പ്രസംഗവും അവയിലൂന്നിയാവും.
യു.എ.ഇ തെൻറ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന നാടാണെന്നും ഒരിക്കൽ പോലും മറ്റൊരു ദേശത്തു നിൽക്കുന്ന തോന്നൽ ഇൗ രാജ്യത്ത് വന്നപ്പോൾ ഉണ്ടായിട്ടില്ല എന്നും സന്ദർശനത്തിനു മുന്നോടിയായി കണ്ട മാധ്യമ പ്രവർത്തകരോടും രാഹുൽ എടുത്തു പറഞ്ഞിരുന്നു.
ദുബൈയിലേയും അബൂദബിയിലേയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന സംഗമങ്ങളിലും രാഹുൽ മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ തൊഴിലാളികളുമായും വിദ്യാർഥികളുമായും കൂടിക്കാഴ്ചയും പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇതിെൻറ വേദി സംബന്ധിച്ച് അവസാന ധാരണ ആയിട്ടില്ല. അബൂദബിയിൽ ശൈഖ് സായിദ് ഗ്രാൻറ്മോസ്ക്കും രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ഖബറിടവും സന്ദർശിക്കും.
പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പൊതു സമ്മേളനത്തിലും ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം പാർലമെൻറിലും ഇതു സംബന്ധിച്ച് സംസാരിക്കും. െഎ.ഒ.സി സെക്രട്ടറി ഡോ. ആരതി കൃഷ്ണ, കെ.എം.സി.സി ദേശീയ പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ, ഇൻകാസ് ദേശീയ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.