അബൂദബി: കഴിഞ്ഞ ദിവസം യമനിൽ രക്തസാക്ഷിയായ യു.എ.ഇ സൈനികൻ സഇൗദ് മുഹമ്മദ് ആൽ ഹാജിരിയുടെ കുടുംബത്തെ യു.എ.ഇ നേതാക്കൾ സന്ദർശിച്ച് അനുശോചനമറിയിച്ചു. കുടുംബത്തെ സന്ദർശിച്ച ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സഇൗദ് മുഹമ്മദിെൻറ ആത്മാവിന് നിത്യശാന്തി ലഭിക്കെട്ടയെന്നും അദ്ദേഹത്തിെൻറ വിയോഗം താങ്ങാൻ കുടുംബത്തിന് സാധിക്കെട്ടയെന്നും പ്രാർഥിച്ചു.
വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ എന്നിവരും കുടുംബത്തെ സന്ദർശിച്ചു.
ശൈഖുമാർ, ഉദ്യോഗസ്ഥർ, യു.എ.ഇ സായുധസേന പ്രതിനിധി സംഘം തുടങ്ങിയവർ മാന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു. യമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കവേയാണ് സഇൗദ് മുഹമ്മദ് ആൽ ഹാജിരി രക്തസാക്ഷിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.