ദുബൈ: മാതാപിതാക്കൾക്ക് ഭാരിച്ച ചിലവ് വരുന്ന രീതിയിലുള്ള ഹോംവർക്കുകൾ നൽകുന്നതിൽ നിന്ന് സ്കൂളുകളെ ഷാർജ എജുക്കേഷൻ സോൺ വിലക്കി. വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശത്തെ തുടർന്നാണ് ഇൗ നടപടിയെന്നാണ് സൂചന. ഒരു ഹോം വർക്ക് ചെയ്യുന്നതിന് 200 ദിർഹം വരെ ചെലവ് വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് വിലക്കേർപ്പെടുത്തേണ്ടിവന്നത്. ഇത്തരം ഹോംവർക്കുകളുടെ അടിസ്ഥാനത്തിൽ മാർക്ക് നൽകുന്ന രീതിക്കെതിരെയും സ്കൂൾ മാനേജ്മെൻറുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കട്ടിയുള്ള പേപ്പറുകൾ മുതൽ സ്റ്റിക്കറുകളും ബാറ്ററികളും വരെ വാങ്ങിയാണ് ഒാരോ ഹോംവർക്കും ചെയ്യേണ്ടിയിരുന്നത്. ഇതിനെതിരെ രക്ഷിതാക്കൾ നിരവധി പരാതികൾ നൽകിയിരുന്നു.
ബുക്ക്സ്റ്റാളുകളിൽ നിന്നും മറ്റും വാങ്ങാൻ കിട്ടുന്നതരം പ്രൊജക്ടുകളാണ് അധ്യാപകർ നൽകിയിരുന്നു. എളുപ്പവഴിയെന്ന നിലയിൽ ഇത്തരം റെഡിമെയ്ഡ് പ്രൊജക്ടുകൾ വാങ്ങി കുട്ടികൾക്ക് കൊടുത്തുവിടുകയാണ് രക്ഷിതാക്കൾ ചെയ്യുന്നത്. ഇതിന് പകരം സ്കൂളിൽ തന്നെ അധ്യാപകരുടെ മേൽനോട്ടത്തിൽ ലൈബ്രറിയുടെ സഹായത്തോടെ പ്രൊജക്ടുകൾ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.