?????? ?? ????

സ്വയം നിയന്ത്രിത വാഹനങ്ങൾ; ലോകത്തിന് ദുബൈയുടെ വെല്ലുവിളി

ദുബൈ: ഭാവിയുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയുള്ള അന്വേഷണത്തിനിടെ ലോകത്തിന് ദുബൈയുടെ വെല്ലുവിളി. ദുബൈയുടെ റോഡുകൾക്ക് വേണ്ടി സ്വയം നിയന്ത്രിത വാഹനങ്ങളും അവക്ക് വേണ്ട സാേങ്കതിക വിദ്യയും വികസിപ്പിക്കാനാണ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

നഗര ഗതാഗത രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് ലോസ് ആഞ്ചലസിൽ നടക്കുന്ന ലാ കോമോഷൻ കോൺഗ്രസിൽ സംസാരിക്കവെ ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ ആണ് സാേങ്കതിക വിദഗ്ധർക്കും സംരംഭകർക്കും മുന്നിൽ പുതിയ നിർദേശം വെച്ചത്. സ്വയം നിയന്ത്രിത വാഹനരംഗത്ത് മുതൽ മുടക്കാനും ഗവേഷണവും വികസനവും നടത്താനും ദുബൈയിലെ റോഡുകളാണ് ലോകത്തെ ഏറ്റവും മികച്ചയിടെമന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കുകൾ അഴിക്കുക, അടിസ്ഥാനപരമായ പൊതുഗതാഗത രംഗത്തെ അഭിസംബോധന ചെയ്യുക, സ്വയം നിയന്ത്രിത ഗതാഗത രംഗം വിപുലീകരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മൽസരിക്കാൻ ഇൗ രംഗത്തെ മുൻനിര കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

2030 ഒാെട ദുബൈയിലെ 25 ശതമാനം ഗതാഗതം സ്വയം നിയന്ത്രിതമാക്കാനുള്ള ശ്രമത്തിലാണ് ആർ.ടി.എ. പൊതുഗതാഗത സംവിധാനവും ഇതിൽ ഉൾപ്പെടും. നിലവിൽ ദുബൈ മെട്രോ പൂർണമായും സ്വയം നിയന്ത്രിതമായാണ് സർവീസ് നടത്തുന്നത്. അതേസമയം ട്രാമുകളിൽ ഇതിനുള്ള ചില സാേങ്കതിക വിദ്യകൾ ഏർപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ തനിയെ ഒാടുന്ന ട്രാമുകളും മിനി ബസുകളും പരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
ബസ്സർവീസുകളും ഇത്തരത്തിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച റോഡുകൾ എന്ന മികവ് നാലാം വർഷവും നിലനിർത്തിയ ദുബൈ ഇത് വഴി 124.8 ബില്ല്യൺ ദിർഹം മൂല്ല്യമുള്ള ഇന്ധനവും സമയവും ലാഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2006 മുതൽ 2016 വരെ ഗതാഗതക്കുരുക്ക് വഴി ഉണ്ടാകുമായിരുന്ന നഷ്ടത്തിെൻറ കണക്കാണിത്.  

Tags:    
News Summary - self control vehicles; Dubail challenge against world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.