ദുബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇൗ മാസം 23 മുതൽ 25 വരെ ഗൾഫ് രാജ്യങ്ങളായ യു.എ.ഇയിലും ബഹ്റൈനിലും സന്ദർശനം നടത്തും . 23ന് യു.എ.ഇയിലെത്തുന്ന അദ്ദേഹം പരമോന്നത സിവിലിയൻ ബഹുമതിയായ ഒാഡർ ഒാഫ് സായിദ് പുരസ്കാരം ഏറ്റുവാങ്ങും.
ഇത് മ ൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദർശിക്കുന്നത്.അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യയുടെ ഉന്നത വ്യക്തി അടുത്ത ദിവസങ്ങളിൽ യു.എ.ഇ സന്ദർശിക്കുമെന്ന് അംബാസഡർ നവ്ദീപ് സിങ് സുരി സ്വാതന്ത്ര്യദിനത്തിൽ വ്യക്തമാക്കിയിരുന്നു.
യു.എ.ഇയിൽ നിന്ന് 24ന് മോദി ബഹ്റൈനിലേക്ക് പോകും. ബഹ്റൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണിദ്ദേഹം. ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഇൗസ അൽ ഖലീഫ മോദിക്കായി പ്രത്യേക വിരുന്നു സൽക്കാരം ഒരുക്കുന്നുണ്ട്. ബഹ്റൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി കൂടിക്കാഴ്ചക്കു ശേഷം മനാമയിലെ ശ്രീനാത്ജി ശ്രീകൃഷ് ണ ക്ഷേത്ര നവീകരണ പരിപാടിയിലും പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.