വിമാനത്താവളത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു; പയ്യന്നൂർ സ്വദേശിയുടെ യാത്ര വൈകി

അബൂദബി: വിമാനത്താവളത്തിൽ വെച്ച് പാസ്പോർട്ടും ബോർഡിങ് പാസും നഷ്ടപ്പെട്ടതിനെ തുടർന്ന് മലയാളിയുടെ യാത്ര വൈകി. 
മകെൻറ ശസ്ത്രക്രിയക്കായി ഒരാഴ്ചത്തെ അടിയന്തിര അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട പയ്യന്നൂർ കാമ്പ്രത്ത് സ്വദേശി വിനോദ് കാവിൽ ആണ് വിഷമത്തിലായത്. ദുബൈ വിമാനത്തളാവളത്തിൽ നിന്ന് മംഗലാപുരത്തേക്ക് പോകുവാൻ എത്തിയ വിനോദ് എല്ലാ നടപടി ക്രമങ്ങളും പുർത്തിയാക്കിയ ശേഷമാണ് രേഖകൾ നഷ്ടപ്പെട്ടത്.  

കാമറയിലും മറ്റുമായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അതോടെ യാത്ര മുടങ്ങിയ ഇദ്ദേഹം അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ ദാമോദരൻ വി.ടി.വിയെ വിവരമറിയിക്കുകയായിരുന്നു. ദുബൈ പൊലീസിലെ ഉദ്യോഗസ്ഥർ ഏറെ സഹായ മനസ്കതയോടെ പിന്തുണച്ചത് മൂലം ഇന്ത്യൻ കോൺസുലേറ്റിൽ ബന്ധപ്പെടാനും ഒൗട്ട്പാസ് ലഭ്യമാക്കാനും സഹായകമായി.

എന്നാൽ അധികൃതർക്കു പകരം വിനോദിെൻറ സുഹൃത്താണ് ഒൗട്ട്പാസുമായി എത്തിയത് എന്നതിനാൽ വിമാനത്താവളത്തിൽ അതു സ്വീകരിക്കപ്പെട്ടില്ല.  കോൺസുലേറ്റിെൻറ ശ്രദ്ധയിൽ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് പിന്നീട് ഉദ്യോഗസ്ഥർ എത്തി ഒൗട്ട് പാസ് കൈമാറി. അപ്പോഴേക്കും ആകെയുള്ള ഏഴു ദിവസ അവധിയിൽ രണ്ടു ദിവസം നഷ്ടമായിരുന്നു. ഇന്നലെ രാത്രി വിനോദ് നാട്ടിലേക്ക് പോയി.

Tags:    
News Summary - passport missing-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.