അബൂദബി: മോഹന വാഗ്ദാനങ്ങളോടെ യു.എ.ഇയിൽ ജോലിയുണ്ടെന്ന് വിവരം ലഭിച്ചാലുടൻ ചാടിക്കേറി പണം നൽകി പോരാനൊരുങ്ങരുതേ, ഇന്ത്യക്കാരെ പറഞ്ഞു പറ്റിച്ച് പണമടിച്ചുമാറ്റാൻ ഒേട്ടറെ സംഘങ്ങളാണ് വലവിരിച്ച് കാത്തു നിൽക്കുന്നത്. ഇൗ വർഷം മാത്രം അബൂദബി ഇന്ത്യൻ എംബസി ഇടപെട്ട് പൊളിച്ചത് 700 ലേറെ തൊഴിൽ തട്ടിപ്പുകളാണ്.
ജനുവരിക്കും ജൂണിനുമിടയിൽ ജോലി അവസങ്ങളുടെ നിജസ്ഥിതി സംബന്ധിച്ച് 792 അന്വേഷണങ്ങളാണ് എമ്പസിയിലെത്തിയത്. അന്വേഷണത്തിൽ 66 മാത്രമാണ് സത്യസന്ധമെന്ന് വ്യക്തമായതെന്ന് അമ്പാസിഡർ നവ്ദീപ് സിംഗ് സൂരി പറഞ്ഞു. എമ്പസിക്കു കീഴിലെ ഇന്ത്യൻ വർക്കേഴ്സ് റിസോഴ്സ് സെൻററാണ് തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിൽ വിവരം നൽകുന്നത്.
തൊഴിലുടമകളുമായി നേരിട്ട് അന്വേഷിച്ചാണ് സെൻറർ വിവരങ്ങളും വിസകളുടെ നിജസ്ഥിതിയും ഉറപ്പാക്കുന്നതെന്നും നിരവധി പേരെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു. അഡ്നോക്ക്, ഖലീഫ സർവകലാശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ വ്യാജ രേഖകൾ ചമച്ചു പോലും തൊഴിൽ തട്ടിപ്പിന് ശ്രമങ്ങളുണ്ടായിട്ടുണ്ട്.
help@iwrcuae.in എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്താൽ യു.എ.ഇയിലെ തൊഴിൽ വാഗ്ദാനങ്ങളുടെയും വിസകളുടെയും നിജസ്ഥിതി അറിയാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.