അബൂദബി: കഴിഞ്ഞ ദിവസം അബൂദബിയിൽ അന്തരിച്ച ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാൻ അഹ്മദിെൻറ മൃതദേഹ സംസ്കരണം സ്വദേശമായ ഇൗജിപ്തിലെ അലക്സാണ്ട്രിയയിൽ. സഹോദരിയുടെ വേർപാട് താങ്ങാനാവാത്ത നഷ്ടമാണെങ്കിലും അബൂദബിയിൽ ലഭിച്ച പരിചരണത്തിലും പരിഗണനയിലും തികഞ്ഞ സംതൃപ്തിയുണ്ടെന്ന് നാട്ടിലേക്ക് പുറപ്പെടും മുൻപ് സഹോദരി ഷൈമാ സലിം മാധ്യമങ്ങളോടു പറഞ്ഞു. സഹോദരിയുടെ സുഖപ്രാപ്തിക്ക് ഡോക്ടർമാർ പരമാവധി പരിശ്രമിച്ചു. ഭരണാധികാരികളും ബുർജീൽ ആശുപത്രി അധികൃതരും ഡോക്ടർമാരും ജനങ്ങളുമെല്ലാം തങ്ങളെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തതായി ഷൈമ പറഞ്ഞു.
ഇമാെൻറ മരണത്തിൽ വേദന രേഖപ്പെടുത്തിയ വി.പി.എസ്. ഹെൽത്കെയർ എം.ഡി. ഡോ. ഷംസീർ വയലിൽ അമിത വണ്ണത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിൽ ഇമാൻ എന്നും പ്രചോദനമാകുമെന്ന് അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ കുഞ്ഞുങ്ങൾക്കിടയിൽ അമിതവണ്ണം വലിയ ആരോഗ്യ പ്രശ്നമായി വളരുന്നതിനിടെ അതിനെ പ്രതിരോധിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഇമാനെ പെങ്കടുപ്പിച്ച് പരിപാടികൾ നടത്തുമെന്ന് ഡോ. ഷംസീർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.