ദുബൈ: ഒാരോ പൊതു ചടങ്ങുകൾക്കായി ഒത്തുകൂടുേമ്പാഴും ഗോഡോൾഫിൻ ക്രോസ് എന്ന ചെറു ബ്രിട്ടീഷ് ഗ്രാമത്തിലെ ജനങ്ങൾ ദുബൈയെയും ഇവിടുത്തെ ഭരണാധികാരിയെയും ഒാർക്കും. അവരുടെ പ്രിയപ്പെട്ട സാമൂഹിക കേന്ദ്രം നഷ്ടപ്പെടാതെ നിലനിർത്താൻ സഹായം നൽകി യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനോട് അത്രമാത്രം ഇഷ്ടവും കടപ്പാടുമുണ്ടവർക്ക്.
കോൺവാളിലെ ഗോഡോൾഫിൻ ക്രോസ് 300 വീടുകളും 700 ഒാളം താമസക്കാരുമുള്ള ഒരു ചെറു പ്രദേശമാണ്. പൊതുപരിപാടികളും ആഘോഷങ്ങളുമെല്ലാം നടത്തിയിരുന്നത് അവിടുത്തെ പഴയ ചാപ്പൽ മുറിയിലായിരുന്നു. ആ കെട്ടിടം വിറ്റഴിക്കാൻ ചർച്ച് അധികാരികൾ തീരുമാനിച്ചത് ഗ്രാമത്തെ ആകെ വിഷമത്തിലാക്കിയിരുന്നു. ചാപ്പൽ വിലകൊടുത്തു വാങ്ങി സാമൂഹിക കേന്ദ്രമാക്കി നിലനിർത്തണമെന്ന് ആഗ്രഹിച്ചുവെങ്കിലും സമീപ നഗരങ്ങളിൽ പോയി വിവിധ ജോലികൾ ചെയ്ത് ഉപജീവനം നടത്തി വരുന്ന നാട്ടുകാർ കൂട്ടിയാൽ കൂടുന്നതിനപ്പുറമായിരുന്നു അതിനു വേണ്ട ചെലവ്. 4.28 ലക്ഷം ദിർഹം വേണ്ടിടത്ത് വിവിധ ധനസമാഹരണ പരിപാടികളിലൂടെ 1.18 ലക്ഷം ദിർഹം സ്വരൂപിക്കാനേ നാട്ടുകാർക്കു കഴിഞ്ഞുള്ളൂ.
അങ്ങിനെയിരിക്കെയാണ് കുതിര സഞ്ചാര ക്ലബിന് ‘ഗോഡോൾഫിൻ’ എന്നു പേരിട്ട ദുബൈ ഭരണാധികാരിയോട് സഹായം തേടിയാലോ എന്ന ആലോചന ഉയരുന്നത്. 2013 മുതൽ പ്രവർത്തിച്ചു പോരുന്ന പ്രാദേശിക സംഘടനയായ ഗോഡോൾഫിൻ ക്രോസ് കമ്യുനിറ്റി അസോസിയേഷൻ ഇക്കാര്യം ഉന്നയിച്ച് ശൈഖ് മുഹമ്മദിന് കത്തയക്കുകയായിരുന്നു. ഒരു ശ്രമം എന്ന നിലയിൽ നടത്തി നോക്കിയ അഭ്യർഥന ഫലം കണ്ടുവെന്ന് ഉറപ്പായത് യു.എ.ഇ നമ്പറിൽ നിന്ന് ഫോൺ സന്ദേശം എത്തിയപ്പോൾ മാത്രം. ഒരു അന്താരാഷ്ട്ര പ്രാധാന്യമുള്ള ഗുണകാംക്ഷി എന്നാണ് സംഭാവന നൽകിയ ആളെക്കുറിച്ച് ആദ്യം അസോസിയേഷൻ പുറത്തുവിട്ട വിവരം. എന്നാൽ ശൈഖ് മുഹമ്മദാണ് ഇൗ ഗുണകാംക്ഷി എന്ന കാര്യം സംഘടനാ ചെയർമാൻ റിച്ചാർഡ് മാക്കി പിന്നീട് സ്ഥിരീകരിച്ചു. നാടിെൻറ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന പൊതു സ്ഥാപനമായി ചാപ്പൽ ഹാൾ വർത്തിക്കുമെന്ന് റിച്ചാർഡ് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. പണം ഉറപ്പായ സ്ഥിതിയിൽ ചാപ്പൽ ഹാൾ വാങ്ങുന്നതിനുള്ള നടപടികൾ അസോസിയേഷൻ ആരംഭിച്ചു. അടുത്ത ദിവസം ഇതേ ഹാളിൽ വെച്ച് ഒരു കൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ സംഭവിക്കുന്ന ഒന്നല്ല തങ്ങൾക്ക് ലഭിച്ച പിന്തുണ. ദുബൈ ഭരണാധികാരിയോടും അവിടുത്തെ നാട്ടുകാരോടുമുള്ള സ്നേഹം അറിയിച്ച അദ്ദേഹം ശൈഖ് മുഹമ്മദിനെ സ്വീകരിക്കാൻ ഗ്രാമം കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.