ദുബൈ: ഇൗദ് അവധിദിനങ്ങളിൽ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ചു സ്ത്രീകളെയും മുറിക്കുള്ളിൽ അടഞ്ഞുപോയ രോഗിയായ മനുഷ്യനെയും ദുബൈ പൊലീസ് രക്ഷപ്പെടുത്തി. മിനിബസും കാറുകളും മറിഞ്ഞുണ്ടായ അപകടങ്ങളിലും ദുബൈ പൊലീസ് എത്തി നടത്തിയ രക്ഷാപ്രവർത്തനം തുണയായി. യഥാ സമയം സഹായെമത്തിയതിനാൽ ഇൗ അപകടങ്ങളിെലാന്നും വലിയ പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് ലാൻറ് റെസ്ക്യൂ വിഭാഗം മേധാവി മേജർ ജനറൽ അബ്ദുല്ല ബിഷോഹ് പറഞ്ഞു.
തിലാൽ അൽ ഇമറാത്ത് ഭാഗത്തെ വില്ലയിൽ ഇൗദിെൻറ പിറ്റേ നാളാണ് സ്ത്രീകൾ ലിഫ്റ്റിൽ കുടുങ്ങിയ സംഭവം നടന്നത്. വിവരം ലഭിച്ചയുടനെ രക്ഷാസംഘം സ്ഥലത്തെത്തുകയായിരുന്നു. എല്ലാവിധ അപകട സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം നടത്താൻ തക്ക അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം സേനാംഗങ്ങൾക്ക് നൽകുന്നുണ്ടെന്നും മേജർ ജനറൽ ബിഷോഹ് പറഞ്ഞു.അത്യാധുനിക ഉപകരണങ്ങളാണ് വിവിധ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.