ദുബൈ: പരിസ്ഥിതിക്ക് ദോഷകമായ വാഹനങ്ങൾ കുറക്കുന്നതിെൻറ ഭാഗമായി ദുബൈ ടാക്സി സർവീസിലെ ഹൈബ്രീഡ് കാറുകളുടെ എണ്ണം വർധിപ്പിച്ചു. 554 ടൊയോട്ട കാംറി കാറുകളാണ് ഞായറാഴ്ച ആർ.ടി.എക്ക് കൈമാറിയത്. 2021 ൽ ദുബൈ ടാക്സിയിലെ പകുതി വണ്ടികളും ഹൈബ്രീഡ് ആക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി കടന്നിരിക്കുകയാണെന്ന് ദുബൈ ടാക്സി ചീഫ് എക്സിക്യുട്ടീവ് യൂസഫ് അൽ അലി പറഞ്ഞു.
പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടറും ഘടിപ്പിച്ചവയാണ് ഇൗ ഹൈബ്രീഡ് കാറുകൾ. പെട്രോൾ എഞ്ചിൻ പ്രവർത്തിക്കുന്നതിനൊപ്പം മോേട്ടാർ പ്രവർത്തിക്കാനുള്ള വൈദ്യുതി ഉൽപാദിപ്പിക്കും. നിശ്ചിത വേഗത്തിന് മുകളിൽ എത്തുേമ്പാൾ ഇലക്ട്രിക് മോേട്ടാാർ ആയിരിക്കും കാറിനെ നയിക്കുക. ഇൗ സമയം പെട്രോൾ എഞ്ചിൻ പ്രവർത്തിക്കില്ല. ഏതാണ്ട് 33 ശതമാനം ഇന്ധനം ലാഭിക്കാൻ ഇൗ സംവിധാനത്തിന് കഴിയും. 2007 ലാണ് ടൊയോട്ട ഹൈബ്രീഡ് കാറുകൾ വിപണിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.