ദുബൈ: കുട്ടികളും മുതിർന്നവരുമുൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള മൃഗസ്നേഹികൾ ഏറെ കാലമായി കാത്തിരിക്കുന്ന ദുബൈ സഫാരി ഇൗ വർഷത്തെ ദേശീയ ദിനത്തിൽ തുറന്നു കൊടുക്കും. ദുബൈ സഫാരിയിലേക്ക് പകുതിയിലേറെ മൃഗങ്ങളെ എത്തിച്ചു കഴിഞ്ഞതായി അധികൃതർ ഒരു ഇംഗ്ലീഷ് മാധ്യത്തെ അറിയിച്ചു. നൂറുകോടി ദിർഹം ചെലവിട്ട് തയ്യാറാക്കുന്ന സഫാരിയുടെ പ്രാരംഭഘട്ടത്തിൽ 3500 മൃഗങ്ങളുണ്ടാവും. സഫാരി തയ്യാറാകുന്നതിെൻറ ഭാഗമായി 50 വർഷം മുൻപ് സ്ഥാപിച്ച ജുമൈറ സൂ അടച്ചുപൂട്ടുന്നതായി നഗരസഭ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവിടെയുണ്ടായിരുന്ന മൃഗങ്ങളെ സഫാരിയിലേക്ക് മാറ്റിയിട്ടുണ്ട്. അൽ വറഖയിൽ ഡ്രാഗൺ മാർട്ടിന് എതിർവശത്തായാണ് ദുബൈ സഫാരി തയ്യാറാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.