പ്രവാസപ്പൊലിമയിൽ ഇഫ്താർ വസന്തം

അക്കാഫ് അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി

ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം

ദുബൈ: അക്കാഫ് അസോസിയേഷൻ ‘ഇഫ്താർ ബോക്സ് 7’ എന്ന പേരിൽ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി. വിശുദ്ധ റമദാനിലെ കരുണയും ദയയും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായി ഏഴാം വർഷമാണ് ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം. ദുബൈ കമ്യൂണിറ്റി ഡെവലപ്പ്മെന്‍റ് അതോറിറ്റി, ദുബൈ ഇസ്ലാമിക് അഫയേഴ്സ് എന്നിവരുടെ സഹകരണവും സംരംഭത്തിനുണ്ട്. കൂടാതെ ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ പൊലീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വിവിധ കോളജ് അലുമ്നികളും വെസ്റ്റ് സോൺ സൂപ്പർമാർക്കറ്റ് തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളും ഇഫ്താർ കിറ്റ് വിതരണത്തിൽ സഹകരിച്ചുവരുന്നു.

ഇത്തവണയും റമദാനിന്‍റെ മുഴുവൻ ദിവസവും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ‘ഇഫ്താർ ബോക്സ് 7’ ജനറൽ കൺവീനർ കുറ്റിക്കാനം ജിജോ അറക്കൻ അറിയിച്ചു. ആദ്യ ദിവസം അൽഖൂസിലെ ലേബർ ക്യാമ്പിൽ രണ്ടായിരത്തിലധികം കിറ്റുകളാണ് വിതരണം ചെയ്തത്. കൂടാതെ ദുബൈ ഖിസൈസിലെ രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ എന്നിവർക്കും മറ്റു വാഹനങ്ങളിലെത്തുന്നവർക്കും കിറ്റുകൾ വിതരണം ചെയ്തു. ദിവസവും വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് ഖിസൈസിലെ അൽ ബുസ്താൻ സെന്‍റർ, ഗലധാരി ഡ്രൈവിങ് സ്കൂൾ എന്നിവിടങ്ങളിലെ സിഗ്നലുകളിൽ സ്നാക്സ് ബോക്സുകൾ വിതരണം ചെയ്യുന്നത്. ദിവസേന ഏകദേശം രണ്ടായിരത്തോളം പേരാണ് ഗുണഭോക്താക്കൾ. വിവിധ കോളജ് അലുമ്നികളിൽ നിന്നായി ഏകദേശം മുന്നൂറോളം വളന്റിയർമാർ കിറ്റ് വിതരണവുമായി സഹകരിക്കുന്നുണ്ട്. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെംമ്പർമാരായ വിൻസന്‍റ് വലിയ വീട്ടിൽ, ഗിരീഷ് മേനോൻ, സി.എൽ മുനീർ, ആർ. സുനിൽ കുമാർ എന്നിവരും വിവിധ കോളജ് അലുമ്നി ഭാരവാഹികളും ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നുണ്ട്.

ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുക്കുന്ന അക്കാഫ് അസോസിയേഷൻ വളന്റിയർമാർ

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഇഫ്താർ നാളെ

ദുബൈ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഇഫ്താർ സംഗമം മാർച്ച് ഒന്നിന് വൈകിട്ട് നടക്കും. ഗുബൈബയിലുള്ള ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിങ്ങിൽ നടക്കുന്ന ഇഫ്താർ സംഗത്തിലേക്ക് വൈകിട്ട് അഞ്ചു മണിയോടെ ഗേറ്റ് തുറക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 7000 ത്തോളം ആളുകൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷ. മുഴുവൻ പേർക്കും ഒന്നിച്ച് നോമ്പുതുറക്കുന്നതിനുള്ള ഇരിപ്പിട സൗകര്യങ്ങൾ ഏർപ്പെടുത്തും.

അതിഥികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി മുപ്പതോളം കൗണ്ടറുകൾ ക്രമീകരിക്കുന്നുണ്ട്. പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും വിവിധ പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

സ്കോട്ട ഇഫ്താർ മീറ്റ് ഇന്ന്

പ്രാർഥനക്കും പാർക്കിങ്ങിനുമുള്ള സൗകര്യമുണ്ടായിരിക്കും

ദുബൈ: സർ സയ്യിദ് കോളജ് അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ- സ്കോട്ട അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഫെബ്രുവരി 28ന് ദുബൈ ഖിസൈസ് അൽ തവാറിലെ സ്പോർട്സ് ഹാളിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തിൽ ബഷീർ തിക്കോടി മുഖ്യാതിഥിയാകും. പ്രാർഥനക്കും പാർക്കിങ്ങിനുമുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഹാഷിം - 050 746 9723, മുസ്തഫ കുറ്റിക്കോൽ - 052 315 2490, ഫിറോസ് ഖാൻ - 050 845 2272 എന്നിവരുമായി ബന്ധപ്പെടാം.

അക്കാഫ് ഇവന്‍റ്സ് ഇഫ്താർ കിറ്റ് വിതരണം

ദുബൈ: ദുബൈ സോനപുർ മസ്ജിദിൽ അക്കാഫ് ഇവന്‍റ്സ് സംഘടിപ്പിച്ച ഇഫ്താർ കിറ്റ് വിതരണത്തിന്‍റെ ഏഴാം ദിവസത്തിൽ പ്രമുഖർ പങ്കെടുത്തു. പ്രമുഖ പ്രാസംഗികനും ലോകസഭ എം.പിയുമായ അബ്ദുസ്സമദ് സമദാനി, എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഹരികുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് അതിഥികൾ തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. പ്രവാസ ലോകത്ത് സാമൂഹിക ഉത്തരവാദിത്ത്വത്തിന്‍റെ ഉജ്ജ്വല മാതൃകയാണ് ഈ പ്രവർത്തനമെന്ന് സമദാനി എം.പി അഭിപ്രായപ്പെട്ടു.

വലിയൊരു വളന്റിയർ കൂട്ടായ്മയുടെ ഏകോപിതവും ക്രമബദ്ധവുമായ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ഹരികുമാർ പറഞ്ഞു. ചടങ്ങിൽ ‘വി ആർ വളന്റിയേഴ്സ്’ ഗ്രൂപ് ചീഫ് കോഓഡിനേറ്റർ സലിം ഷായും പങ്കെടുത്തു. ഏഴാം ദിനം 12,500 ഇഫ്താർ കിറ്റുകളാണ് സോനാപുരിലെ തൊഴിലാളികൾക്കായി വിതരണം ചെയ്തത്. ദിവസേന ഏകദേശം 400ഓളം വളന്റിയർമാർ ഇതിനായി രംഗത്തുണ്ട്. ഇവരിൽ നൂറോളം പേർ വനിതകളാണ്.

ജനറൽ കൺവീനർ ഷമീർ ഹുസൈൻ, ഇഫ്താർ ചീഫ് കോഓഡിനേറ്റർ വി.സി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രസിഡന്‍റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്‍റ് അഡ്വ. ആഷിക്, സെക്രട്ടറി കെ.വി മനോജ്, ജോയന്‍റ് സെക്രട്ടറി ഷക്കിർ ഹുസൈൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലേഡീസ് വിങ് ഭാരവാഹികളായ ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്‍റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ബോബി, ജോയന്‍റ് സെക്രട്ടറി മുന ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ വനിത പ്രവർത്തകരും പങ്കാളികളായിരുന്നു. റമദാനിലെ എല്ലാ ദിവസങ്ങളിലും സോനാപുർ മസ്ജിദ് പരിസരത്ത് ഇഫ്താർ കിറ്റ് വിതരണം തുടരുമെന്ന് സംഘാടകർ അറിയിച്ചു.


ദുബൈ സോനപുർ മസ്ജിദ് പരിസരത്ത് അക്കാഫ് ഇവന്‍റ്സ് നടത്തിയ ഇഫ്താർ കിറ്റ് വിതരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.പി അബ്ദുസ്സമദ് സമദാനി എം.പി മാധ്യമങ്ങളോട് സംസാരിക്കുന്നു

കെ.എം.സി.സി ഇഫ്താർ മാനവസ്നേഹം  വിളിച്ചോതുന്നു -സമദാനി

ദുബൈ: ദുബൈ കെ.എം.സി.സി റമദാനിലെ മുപ്പത് ദിനവും നടത്തുന്ന സമൂഹ ഇഫ്താർ മാനവസ്നേഹം വിളിച്ചോതുന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ ഡോ.എം.പി അബ്‌ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. ദേശ ഭാഷ-വേഷ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തുകയും എല്ലാവരെയും അങ്ങേയറ്റത്തെ ആഥിത്യ മര്യാദയോടെ സ്വീകരിച്ചിരുത്തുകയും ചെയ്യുന്ന കാഴ്ച മനസ്സിനെ ആനന്ദിപ്പിക്കുന്നതാണ്.ദുബൈയിൽ കെ.എം.സി.സിക്കുള്ള സർക്കാർ തലത്തിലുള്ള അംഗീകാരവും വിവിധ ഡിപ്പാർട്ട്മെന്‍റുകൾ ഇതുപോലെയുള്ള പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന പിന്തുണയും അഭിമാനകരവും വിലമതിക്കാനാവാത്തതുമാണ്. ഇന്ത്യൻ സമൂഹത്തിന് യു.എ.ഇ നൽകുന്ന പരിഗണനയും കരുതലും നന്ദിയോടെ ഓർക്കേണ്ടുന്ന ഒരു കാര്യമാണെന്നും സമദാനി പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, പി.വി നാസർ, റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, ആർ. ഷുക്കൂർ, അഹ്മദ് ബിച്ചി, നാസർ മുല്ലക്കൽ എന്നിവർ സന്നിഹിതരായി. കെ.എം.സി.സി ഹാപ്പിനസ് ടീമാണ് മൂവായിരത്തിലധികം വരുന്ന അതിഥികളെ നോമ്പുതുറപ്പിക്കാനുള്ള ഒരുക്കങ്ങൾക്ക് എല്ലാ ദിവസവും ഉച്ച മുതൽ സേവനനിരതമാകുന്നത്.

 


ദുബൈ കെ.എം.സി.സി സമൂഹ ഇഫ്താറിൽ എം.പി അബ്ദുസ്സമദ് സമദാനി സംസാരിക്കുന്നു




Tags:    
News Summary - Iftar Meets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT