ദുബൈ: തടവുകാരെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് ദുബൈ പെലീസ് ഈ വർഷം മാത്രം ചിലവിട്ടത് 65 ലക്ഷം ദിർഹം (ഏകദേശം 14.5 കോടി). ദുബൈ പൊലിസിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന വകുപ്പാണ് വിവിധ സാഹചര്യങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് തണലായത്.
തടവുകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ്, ട്യൂഷൻ ഫീസ്, വീട് വാടക എന്നിവ നൽകൽ, ചികിത്സാ ചെലവുകൾ വഹിക്കൽ, കടങ്ങളും ദിയാധനവും വീട്ടാൻ സഹായിക്കൽ, യാത്രാ ടിക്കറ്റ് നൽകൽ, റമദാൻ, ഈദ് തുടങ്ങിയ പ്രത്യേക അവസരങ്ങളിലെ ചെലവുകൾ വഹിക്കൽ എന്നിങ്ങനെ വിവിധ രീതിയിലാണ് തടവുകാർക്കും കുടുംബത്തിനും പൊലീസിന്‍റെ സഹായം ലഭിച്ചിട്ടുള്ളത്.
ദുബൈ പൊലീസ് അസി. കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. അബ്ദുൾ ഖുദ്ദൂസ് അബ്ദുൾ റസാഖ് അൽ ഉബൈദ്‌ലി വകുപ്പിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. തടവുകാർക്ക് മാനുഷിക സഹായം നൽകിയ നടപടികളെ മേജർ ജനറൽ അൽ ഉബൈദ്‌ലി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.