ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് യാത്ര സുഗമമാക്കാൻ പുതിയ രണ്ടു സംവിധാനങ്ങൾ കൂടി വരുന്നു. ബയോമെട്രിക് സാേങ്കതിക വിദ്യ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, എമിഗ്രേഷന്‍ ക്ലിയറിൻസ് സംവിധാനവും പുതിയ ഒാേട്ടാമേറ്റഡ് ഗേറ്റുകളുമാണിവ. ടെർമിനൽ മൂന്നിൽ എമിറേറ്റ്സ് എയർലൈൻ, ദുബൈ കസ്റ്റംസ്, ദുബൈ താമസകുടിയേറ്റ വകുപ്പ്, ദുബൈ പൊലിസ്, ദുബൈ എയർപോർട്ട്സ് എന്നിവ ഉൾപ്പെടുന്ന സംയുക്ത ഉദ്യമമാണിത്.
12 മുതൽ 18 ആഴ്ചകൾക്കകം ഇൗ സംവിധാനങ്ങൾ നിലവിൽ വരുമെന്ന് എമിറേറ്റ്സ് പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ മേയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട പുതിയ സംവിധാനം വിജയമായതിനെ തുടർന്ന് വ്യാപിപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആധുനിക സാേങ്കതിക വിദ്യ ഉപയോഗിച്ച് ദുബൈയിൽ നിന്ന് പുറത്തേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന (ബയോമെട്രിക് ഫേഷ്യല്‍ റെക്ഗ്‌നിഷന്‍) പുതിയ ഗേറ്റുകളും പുതു തലമുറ സ ്മാര്‍ട്ട് ഗേറ്റുകളും പ്രവര്‍ത്തനമാരംഭിക്കും. പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസുമില്ലാതെ യാത്രക്കാരെ യാന്ത്രികമായി തിരിച്ചറിയാനാകുന്ന സ്മാര്‍ട്ട് ഗേറ്റുകളാണിവ. യാത്രക്കാർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ മൊബൈൽ ഫോണിലെടുക്കുന്ന സെൽഫിയിലൂടെ രജിസ്റ്റർ ചെയ്യാം. എമിേററ്റ്സ് ലോഞ്ചിലും ചെക് ഇൻ മേഖലയിലുമുള്ള ബയോ മെട്രിക് രജിസ്ട്രേഷൻ കിയോസ്കുകളിലും ഇതിന് സംവിധാനമുണ്ടാകും.
വൺ ഗേറ്റ് എന്നറിയപ്പെടുന്ന ന്യൂ ജനറേഷൻ സ്മാർട്ട് എമിേഗ്രഷൻ ഗേറ്റുകളാണ് പുതുതായി വരുന്ന മറ്റൊരു സംവിധാനം. നിലവിലെ ഇ ഗേറ്റുകൾക്കും എമേഗ്രഷൻ കൗണ്ടറുകൾക്കും പുറമെയാണിത്.ഈ സംവിധാനം നടപ്പാകുന്നതോടെ സമയം വൈകുന്നത് കുറക്കാനും ഉേദ്യാഗസ്ഥര്‍ക്ക് മറ്റു ജോലികളില്‍ വ്യാപൃതരാവാനും സാധിക്കുമെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മർറി പറഞ്ഞു.ഈദ് പോലുള്ള അവധി സമയങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ വളരെ ഉപകാരപ്രദമാണ്. യാത്രക്കാരുടെ അനുഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആറു എസുകള്‍ (സ്മാര്‍ട്ട്, സ്പീഡ്, സേവിങ്, സര്‍വീസ്, സേഫ്റ്റി, സെക്യൂരിറ്റി) ആണ് ദുബൈ പൊലീസും എമിഗ്രേഷനും ദുബൈ എയര്‍പോര്‍ട്ടും ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.