ഷാർജ: നിർമാണ പ്രവൃത്തികൾക്ക് കോൺക്രീറ്റ് ചേർക്കാൻ ഉപയോഗിക്കുന്ന വാഹനത്തിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 22 പേരെ അതിർത്തി സുരക്ഷാവിഭാഗം പിടികൂടി. ഖത്ത്മാത്ത് മലാഹ അതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ച ഇവരെ ഷാർജ സീപോർട്ട്സ് ആൻഡ് കസ്റ്റംസ് വകുപ്പുമായി സഹകരിച്ച് ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) ആണ് പിടികൂടിയത്.
രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞ് കയറാൻ ശ്രമങ്ങൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ നിരീക്ഷണത്തിലാണ് ഇവർ അകപ്പെട്ടതെന്ന് ഖത്ത്മാത്ത് മലാഹ േക്രാസിങ് പോയിൻറ് ഡയറക്ടർ മുഹമ്മദ് ആൽ റെയിസി പറഞ്ഞു. പരിശോധനാ ഘട്ടത്തിൽ ഉപയോഗിക്കുന്ന എക്സ്റേ സ്കാനറിലൂടെയാണ് സിമെൻറ് മിക്സറിൽ ഒളിപ്പിച്ച 22 നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. 21 ഏഷ്യക്കാരും ഒരു ആഫ്രിക്കൻ വനിതയുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. സുരക്ഷാകവചം ഒരുക്കിയാണ് നുഴഞ്ഞു കയറ്റക്കാരെ കൽബ പൊലീസ് മിക്സറിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.