റിയാദ്: വ്യക്തിവൈരാഗ്യത്തിെൻറ പേരിൽ തെൻറ നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യമനി പൗരെൻറ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് മേഖലയിലായിരുന്നു സംഭവം.
മുസ്തഫ മഹ്മൂദ് അലി അൽ ഖയാത്തി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. തെൻറ നാട്ടുകാരൻ തന്നെയായ അബ്ദു നാജി സൈഫുമായി ഇയാൾക്ക് വ്യക്തിപരമായ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ വഴക്കിനെ തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അബ്ദു നാജിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായി. കേസ് വിചാരണ ചെയ്ത കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെ, വധശിക്ഷ നടപ്പാക്കാൻ സൗദി രാജാവിെൻറ ഔദ്യോഗിക ഉത്തരവും പുറത്തുവന്നു.
രാജ്യത്ത് ക്രമസമാധാനവും നീതിയും ഉറപ്പാക്കാൻ സർക്കാർ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്നവർക്ക് ഇസ്ലാമിക നിയമപ്രകാരമുള്ള കഠിന ശിക്ഷ തന്നെ ലഭിക്കുമെന്നും, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.