റിയാദ്: തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാ ക്കി. റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽഖസീം, അസീർ എന്നിവിടങ്ങളിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 37 പ്രതികളും സ്വദേശികളാണ്. തീവ്രവാദ പ്രവർത്തനം, രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കൽ, വിഭാഗീയതയും സുരക്ഷാപ്രശ്നവും ഇളക്കിവിടൽ, സുരക്ഷാഭടന്മാർക്കും കേന്ദ്രങ്ങൾക്കുമെതിരെ ബോംബാക്രമണം, സുരക്ഷാഭടന്മാരെ വധിക്കൽ, രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് പ്രശ്നം സൃഷ്ടിക്കൽ എന്നിവയായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
37 പ്രതികളുടെ പേരുവിവരങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. അതിൽ അസീസ് മഹ്ദി അൽഅംരി, ഖാലിദ് അബ്ദുൽകരീം അൽതുവൈജിരി എന്നിവർ കൊടുംകുറ്റവാളികളാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇക്കാരണത്താൽ ഖാലിദ് അബ്ദുൽകരീം അൽതുവൈജിരിയുടെ ഗളേഛദത്തിന് ശേഷം കബന്ധം പ്രദർശിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.