റിയാദ്: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സൺ റിയാദിലെത്തി. അദ്ദേഹത്തിെൻറ ഒരാഴ്ച നീളുന്ന ഏഷ്യൻ പര്യടനത്തിെൻറ തുടക്കം സൗദി അറേബ്യയിൽ നിന്നാണ്.
കിങ് സൽമാൻ വ്യോമതാവളത്തിൽ വിമാനമിറങ്ങിയ ടെല്ലേഴ്സൺ പിന്നീട് വിദേശകാര്യ മന്ത്രി ആദിൽ ജുബൈറുമായി ചർച്ച നടത്തി. സൗദിയിലെ ചർച്ചകൾക്ക് ശേഷം അദ്ദേഹം ഖത്തറിലേക്ക് തിരിക്കും.
ടെല്ലേഴ്സണിന് പിന്നാലെ യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മനുഷിനും സൗദിയിലെത്തുന്നുണ്ട്. ടെററിസ്റ്റ് ഫിനാൻസിങ് ടാർജറ്റ് സെൻററിെൻറ (ടി.എഫ്.ടി.സി) ആലോചനകൾക്കും ഇറാൻ വിഷയത്തിലെ ചർച്ചകൾക്കുമാണ് അദ്ദേഹം വരുന്നത്. ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇൻറലിജൻസ് അണ്ടർ സെക്രട്ടറി സിഗൽ മൻഡേൽകറും ഒപ്പമുണ്ട്.
സൗദിക്ക് പുറമേ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളും സംഘം സന്ദർശിക്കും.
ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക ദുര്‍ബലപ്പെടുത്തുന്ന സാഹചര്യത്തില്‍ ടെല്ലേഴ്സെൻറ സൗദി സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ഇറാഖുമായി സൗദി സൗഹൃദം ഊഷ്മളമാക്കിയ സാഹചര്യത്തില്‍ കുര്‍ദ് പ്രദേശത്തെ അഭിപ്രായ വോട്ടെടുപ്പും അമേരിക്കയുടെ നിലപാടും സന്ദര്‍ശനത്തില്‍ വിഷയമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.