ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ മദീനയിൽ മൂന്നാമത് ‘ഉംറ - സിയാറ ഫോറം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
മദീന: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം പരിഗണിച്ച്, വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജമാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുന്നതിനും തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു.
സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. മദീനയിലെ കിങ് സൽമാൻ ഇൻറർനാഷനൽ കോൺഫറൻസ് സെൻററിൽ മൂന്നാമത് ‘ഉംറ - സിയാറ ഫോറം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേഖലയിലെ ഏത് പുതിയ സാഹചര്യങ്ങളെയും നേരിടാൻ ഹജ്ജ്-ഉംറ സംവിധാനം സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.