ശൈഖ് സ്വാലിഹ് ബിൻ അവാദ് അൽ മഗാമസി
മദീന: മസ്ജിദുന്നബവിയിലെ പുതിയ ഇമാമായി പ്രമുഖ പണ്ഡിതൻ ശൈഖ് സ്വാലിഹ് ബിൻ അവാദ് അൽ മഗാമസിയെ നിയമിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സൗദിയിലെ സമകാലിക പണ്ഡിതന്മാരിൽ ശ്രദ്ധേയനായ അദ്ദേഹം, മദീനയുടെ മത-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമാണ്.
മദീനയ്ക്കടുത്തുള്ള ബദർ ഗവർണറേറ്റിലെ വാദി അൽ സഫ്രയിലാണ് ജനനം. കിങ് അബ്ദുൽ അസീസ് സർവകലാശാലയിൽ നിന്ന് അറബി ഭാഷയിലും ഇസ്‌ലാമിക പഠനത്തിലും ബിരുദം നേടി. അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ഖുബാ മസ്ജിദിലെ ഖത്തീബും ഇമാമുമായി ദീർഘകാലം സേവനമനുഷ്ഠിച്ചു.
ഖുർആൻ വ്യാഖ്യാനം (തഫ്സീർ), ഇസ്‌ലാമിക ചരിത്രം, സാഹിത്യം എന്നീ മേഖലകളിലുള്ള ആഴത്തിലുള്ള അറിവാണ് ശൈഖ് മഗാമസിയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലിയും വിജ്ഞാനപ്രദമായ ക്ലാസുകളും അറബ് ലോകത്ത് വലിയ ജനപ്രീതി നേടിയിട്ടുണ്ട്. നിരവധി വിദ്യാഭ്യാസ പരിപാടികളിലൂടെയും റെക്കോഡ് ചെയ്യപ്പെട്ട മതപ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.