ദമ്മാം: നഴ്സിങ് ഒരു ജോലി മാത്രമല്ലെന്നും കരുതലും ആശ്വാസം പകരലും കൂടിയാണെന്നും, രണ്ട് പതിറ്റാണ്ടോളമായി ആതുരശുശ്രൂഷാരംഗത്ത് സേവനമനുഷ്ഠിക്കുന്ന ആശ മാത്യു പറയുന്നു. കോവിഡ് രോഗികൾക്ക് മാത്രമായി നിശ്ചയിക്കപ്പെട്ട ദമ്മാം മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിലാണ് പത്തനംതിട്ട പ്രാക്കാനം ഇലന്തൂർ സ്വദേശിനിയായ ഇൗ സ്റ്റാഫ് നഴ്സ്. നിലവിലെ സാഹചര്യത്തിൽ നിത്യവും നൂറുകണക്കിന് കോവിഡ് രോഗികളുമായി ഇടപഴകേണ്ടി വരുേമ്പാഴും സ്വന്തം കരുതലിനപ്പുറം രോഗികൾക്ക് ആശ്വാസവും കരുതലും പകരുകയാണിവർ.
ഞാൻ ഒരുപാട് പേരുടെ പ്രതിനിധിയാണെന്നും ഞങ്ങളുടെ ജോലിയുടെ മഹത്വവും ആവശ്യകതയും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞ കാലത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ആശ പറയുന്നു. ഇപ്പോൾ ജോലി എട്ട് മണിക്കൂറെന്നത് 12 മണിക്കൂറായി ദീർഘിപ്പിച്ചിരിക്കുന്നു. ഒരു നിമിഷംപോലും ഒന്നു നടുനിവർത്താൻ പോലും കഴിയാത്ത തിരക്കാണിപ്പോൾ. ചികിത്സ തേടിയെത്തുന്നവർ കോവിഡ് ബാധിച്ചവരാണോ അല്ലയോ എന്നറിയില്ല. പ്രാഥമിക പരിശോധനയും ചില ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കിയുമാണ് രോഗിയെ അതിനനുസൃതമായ കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്. സുരക്ഷാ വസ്ത്രങ്ങളും മറ്റും ധരിച്ചിരിക്കുന്നതിനാൽ പലപ്പോഴും ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതൊന്നും തങ്ങളെ തളർത്താറില്ലെന്ന് ആശ പറയുന്നു. അവിടെയെത്തിയാൽ പിന്നെ മുന്നിൽ രോഗികൾ മാത്രമേയുള്ളു.
അവർക്ക് ആവശ്യമായ മരുന്നുകൾ നൽകുന്നതിനേക്കാൾ, മനസ്സിന് ധൈര്യവും ആത്മവിശ്വാസവും പകരാനും പ്രത്യേകം ശ്രദ്ധിക്കും. വീട്ടിൽ നിന്ന് വരുേമ്പാൾ ഒരു ഭക്ഷണപ്പൊതിയെങ്കിലും ൈകയിൽ കരുതും. എല്ലാവരും അങ്ങനെതന്നെയാണ്. തിങ്കളാഴ്ച ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ച എറണാകുളം സ്വദേശി ബെന്നിയുടെ മരണവാർത്ത ആകെ തളർത്തിക്കളഞ്ഞെന്നും ആശ പറഞ്ഞു. അയാളെ ശുശ്രൂഷിച്ചിരുന്നത് ആശയാണ്.
ഉണരുേമ്പാഴെല്ലാം അയാൾ ചോദിച്ചിരുന്നത് ഏക മകൾ മേബിളിനെക്കുറിച്ചായിരുന്നു. ആശുപത്രിയിലായ ദിവസങ്ങളിൽ, പ്ലസ് വൺ വിദ്യാർഥിനിയായ മകൾ മേബിൾ പപ്പയുടെ വിവരങ്ങൾ അറിഞ്ഞത് ആശയിൽ നിന്നായിരുന്നു.
‘‘ഞങ്ങളെ ദൈവം കാക്കുമെന്നുറപ്പുണ്ട്. ഇപ്പോൾ ഞങ്ങളുടെ കുഞ്ഞുങ്ങളെ ബേബി സിറ്റിങ്ങുകാർ പോലും സ്വീകരിക്കാറില്ല. ഞങ്ങൾക്കിടയിലും 50 വയസ്സിന് മുകളിലുള്ളവർ ജോലിചെയ്യുന്നുണ്ട്. പക്ഷേ, ഞങ്ങൾക്ക് ഭയമില്ല. പരമാവധി രോഗികളെ ആശ്വസിപ്പിക്കാനും ധൈര്യം കൊടുക്കാനും ഞങ്ങൾ കൂടെ നിൽക്കും. അവർക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കും. കാരണം ഞങ്ങൾക്കറിയാം ഞങ്ങൾ ദൈവത്തിെൻറ മാലാഖമാരാെണന്ന്’’ –ആശ പറഞ്ഞുനിർത്തി. അൽസാമിൽ എയർകണ്ടീഷണർ കമ്പനിയിൽ ജോലിചെയ്യുന്ന മാത്യുവാണ് ഭർത്താവ്. ആഷിഖ്, ആഷ്നി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.