റിയാദ്: ബാപ്പയും ഉമ്മയും മരിച്ച് റിയാദിൽ അനാഥരായി പോയ തെലങ്കാന സ്വദേശികളായ കുട്ടികൾക്ക് കാനഡയിൽ അഭയം. 17 വ ർഷമായി നാട്ടിൽ പോകാത്ത പ്രവാസി കുടുംബത്തിലെ അഞ്ച് മുതൽ 19 വരെ പ്രായമുള്ള എട്ട് കുട്ടികൾക്കാണ് പിതൃസഹോദരി വഴി കാനഡയിൽ അഭയം ലഭിച്ചത്. ഹൈദരാബാദുകാരായ മുഹമ്മദ് അലിയുടെയും ആയിഷ സിദ്ദീഖയുടെയും മക്കളാണിവർ. മൂന്നുപേർ പ െൺകുട്ടികളാണ്. റിയാദിൽ ജനിച്ച ആറുപേരും മാതൃരാജ്യമായ ഇന്ത്യ കണ്ടിട്ടില്ല. അക്ഷരാഭ്യാസം നേടിയിട്ടുമില്ല. മുഹി യുദ്ദീൻ അലി ബാഷ (19), ഹിദായത്ത് അലി മാലിക് (18), അഹമ്മദ് അലി (15), ഷഹനാസ് ഫാത്വിമ (14), ഷജാദി ഫാത്വിമ (13), അബ്ദുല്ല അലി (ഒമ് പത്), ഖുൽസും ഫാത്വിമ (ഏഴ്), ഇബ്രാഹിം അലി (അഞ്ച്) എന്നീ കുട്ടികളെയാണ് കാനഡ കരുണയുടെ കരം നീട്ടി അണച്ചുപിടിച്ചത്.
വർഷങ്ങളായി റിയാദിലുണ്ടായിരുന്ന മുഹമ്മദ് അലി ശിഫയിൽ ഒരു വർക്ക്ഷോപ്പ് നടത്തുകയായിരുന്നു. മൂത്ത കുട്ടികൾക്ക് ഒന്നും രണ്ടും വയസുള്ളപ്പോഴാണ് ഭാര്യയെയും മക്കളെയും റിയാദിൽ കൊണ്ടുവന്നത്. ശിഫയിൽ തന്നെയായിരുന്നു താമസവും. വന്നതിനുശേഷം കുടുംബമോ മുഹമ്മദ് അലിയോ നാട്ടിൽ പോയിട്ടില്ല. മൂത്ത രണ്ട് കുട്ടികൾ നാലാം ക്ലാസ് വരെ റിയാദ് ഇന്ത്യൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്. പിന്നീട് അവരുടെ വിദ്യാഭ്യാസം മുടങ്ങി. റിയാദിൽ വെച്ച് ജനിച്ച ബാക്കി ആറ് കുട്ടികൾക്കും അറിവിെൻറ ആദ്യാക്ഷരം കുറിക്കാൻ പോലും ഭാഗ്യമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ ഇൗ അവസ്ഥയിലെത്തിച്ചതെന്ന് കരുതുന്നു. ഹൈദരാബാദിൽ അത്യാവശ്യം വേരും ബന്ധുബലവുമുള്ള കുടുംബമായിട്ടും തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആരെയും അറിയിച്ചിരുന്നില്ല. കുട്ടികൾക്കെല്ലാം പാസ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അബ്ദുല്ല, ഖുൽസും എന്നീ കുട്ടികൾക്ക് ഇഖാമ എടുത്തിരുന്നില്ല. രോഗിയായി ആദ്യം കിടപ്പിലായത് ഭാര്യ ആയിഷ സിദ്ദീഖയാണ്. 2018 മാർച്ച് ആറിന് അവർ മരിച്ചു.
കൃത്യം ഒരു വർഷം തികഞ്ഞപ്പോൾ ഭർത്താവ് മുഹമ്മദ് അലിയും മരിച്ചു (2019 മാർച്ച് 23). ഭാര്യയുടെ മരണത്തോടെ കിടപ്പിലായതാണ്. പലവിധ രോഗങ്ങളുണ്ടായിരുന്നു. മൂത്ത ആൺകുട്ടികളാണ് പിന്നീട് വർക്ക്ഷോപ്പിൽ പോയിരുന്നത്. മുഹമ്മദലിയും മരിച്ച് കുട്ടികളുടെ അനാഥരായപ്പോഴാണ് കുടുംബത്തിെൻറ ദാരുണമായ അവസ്ഥ പുറംലോകം അറിയുന്നത്. റിയാദിലുള്ള നാട്ടുകാരായ ഖയ്യൂം, ഷാനവാസ്, സലീം, സഫർ, മിസ്ബാഹ് എന്നിവർ കുട്ടികൾക്ക് സംരക്ഷണം നൽകാനും സഹായിക്കാനും മുന്നോട്ടുവന്നു. ഇവരിൽ നിന്നാണ് മുഹമ്മദലിയുടെ നാട്ടിലുള്ള ബന്ധുക്കളും കാനഡയിലുള്ള സഹോദരി ഹാജറ ഖാനും കുടുംബം ഇത്രയും കാലം ദുരിതം തിന്നാണ് ജീവിച്ചിരുന്നതെന്ന് അറിയുന്നത്. കനേഡിയൻ പൗരയായ ഹാജറ കുട്ടികളെ ഏെറ്റടുക്കാൻ സന്നദ്ധത അറിയിച്ചു. അതിനായി കനേഡിയൻ ഗവൺമെൻറിന് അപേക്ഷ നൽകി.
എന്നാൽ പലവിധ നിയമകുരുക്കുകൾ കുടുംബത്തിന് റിയാദിലുണ്ടായിരുന്നു. പിതാവ് മുഹമ്മദ് അലിയെ സ്പോൺസർ ഹുറൂബാക്കിയത്, മൂന്നുവർഷം മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞത്, സ്വന്തം പേരിലുണ്ടായിരുന്ന വാഹനം ഒഴിവാക്കാത്തത്, രണ്ട് കുട്ടികൾക്ക് ഇഖാമയില്ലാത്തത്, പല കുട്ടികളുടെയും വിരലടയാളം ജവാസാത്തിൽ രേഖപ്പെടുത്താത്തത്, കുട്ടികളുടെ പാസ്പോർട്ടുകളുടെ കാലാവധി കഴിയുന്നത് അടക്കം നിരവധി നിയമപ്രശ്നങ്ങൾ മുന്നിൽ വന്നപ്പോഴാണ് മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ സഹായം തേടിയത്. അദ്ദേഹത്തിെൻറ ശ്രഫമലമായി നിയമകരുക്കുകളെല്ലാം അഴിച്ചു. എന്നാൽ പാസ്പോർട്ടുകൾ പുതുക്കുന്ന പ്രശ്നം ബാക്കി നിന്നു. ഇതിനിടയിൽ കുട്ടികൾക്ക് വിസ അനുവദിക്കാൻ കനേഡിയൻ ഗവൺെമൻറ് തയാറായി. കുട്ടികളെ കൊണ്ടുവരാനും വിദ്യാഭ്യാസമടക്കം ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും പൂർണ സഹകരണം ഗവൺമെൻറ് വാഗ്ദാനം ചെയ്തു.
അഭയാർഥികൾക്കുള്ള പരിഗണന നൽകി പാസ്പോർട്ട് കാലാവധി കഴിഞ്ഞതടക്കമുള്ള നിയമ തടസ്സങ്ങൾ മറികടക്കാനുള്ള പോംവഴിയും കണ്ടെത്തി. സൗദിയിലെ കനേഡിയൻ എംബസി അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കി. തുർക്കിഷ് എയർലൈൻസ് അധികൃതരുമായി സംസാരിച്ച് കാനഡയിൽ എത്തിക്കാൻ വഴിയും തെളിയിച്ചു. തുടർന്ന് ഹാജറ ഖാെൻറ മകൻ സാജിദ് ഖാൻ കഴിഞ്ഞ ദിവസം റിയാദിലെത്തി കുട്ടികളെയും കൊണ്ട് കാനഡയിലേക്ക് പറന്നു. റിയാദിലെ ഇന്ത്യൻ എംബസിയും വേണ്ട സഹായങ്ങൾ നൽകി. കുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകുമെന്നും കൂടെപിറപ്പിെൻറ കുട്ടികളെ സ്വന്തം മക്കളായി കണ്ട് തന്നെ വളർത്തുെമന്നും ഹാജറ ഖാൻ അറിയിച്ചു. എല്ലാറ്റിനും കാനഡ ഗവൺമെൻറിെൻറ പിന്തുണയുള്ളപ്പോൾ നല്ല ധൈര്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഫോേട്ടാ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.