ദമ്മാമിലെ ഫ്ളാറ്റില്‍ കത്തികാട്ടി വന്‍ കവര്‍ച്ച 

ദമ്മാം: ദമ്മാമില്‍ ഫാമിലി ഫ്ളാറ്റില്‍ വന്‍ കവര്‍ച്ച. 10 പവന്‍ സ്വര്‍ണ നാണയവും മൂന്ന് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു. അദാമ ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മുഖംമൂടി ധരിച്ചത്തെിയ നാലംഗ സംഘമാണ് കത്തിവീശി കവര്‍ച്ച നടത്തിയത്. തമിഴ്നാട് സ്വദേശിയായ ജാവേദും ഭാര്യയുമാണ് കവര്‍ച്ചക്കിരയായത്. ഫ്ളാറ്റിന്‍െറ പ്രധാന ഇരുമ്പ് ഗേറ്റിന്‍െറയും മുറിയുടെയും പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.  ഈ കെട്ടിടത്തിലെ താഴെ നിലയിലെ  ഫ്ളാറ്റില്‍ ആളുണ്ടായിരുന്നില്ല. സമീപത്തെ കടകളുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ച സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി. ചുവന്ന കാറിലത്തെിയ ചെറുപ്പക്കാരായ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.

ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കവര്‍ച്ച സംഘം വന്ന വാഹനത്തിന്‍െറ നമ്പര്‍ ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന മുറക്ക് പ്രതികള്‍ വലയിലാവുമെന്നാണ് പ്രതീക്ഷ. ആഴ്ചകള്‍ക്ക് മുമ്പ് തൊട്ടടുത്ത സോഫ കടയിലും പൂട്ട് തകര്‍ത്ത് അകത്തു കയറിയ തസ്കര സംഘം മോഷണ ശ്രമം നടത്തിയിരുന്നു. അന്ന,് സി.സി.ടി.വി അടക്കമുള്ള സാധനങ്ങള്‍ നശിപ്പിച്ച ശേഷമാണ് കവര്‍ച്ച സംഘം മടങ്ങിയത്. 

Tags:    
News Summary - saudi crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.